ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിലെ പഠനം മുടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്കായി 2,000 സീറ്റുകൾ നൽകുമെന്ന് ഉസ്ബക്കിസ്ഥാൻ അറിയിച്ചു.
ആറ് വർഷ എംഡി ഡിപ്ലോമ, ഒരു വർഷ ഇന്റേൺഷിപ്പ് അടക്കമുള്ള "5+1' എംബിബിഎസ് ഡിഗ്രി എന്നീ കോഴ്സുകൾക്കാണ് ഉസ്ബക്കിസ്ഥാൻ സർവകലാശാലകളിൽ പഠന അവസരം ഒരുങ്ങുന്നത്.
ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള എഫ്എംസിജിഇ/നെക്സ്റ്റ് പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള പരിശീലനം അടക്കമുള്ള സൗകര്യങ്ങൾ സർവകലാശാലകൾ ഒരുക്കുമെന്ന് തീരുമാനം പ്രഖ്യാപിക്കവെ ഉസ്ബക്കിസ്ഥാൻ അംബാസഡർ ദിൽഷോദ് അഖറ്റോവ് അറിയിച്ചു. പ്രാക്ടിക്കൽ പഠനത്തിനായി മികച്ച ആശുപത്രി സൗകര്യവും ഹോസ്റ്റലിൽ ഇന്ത്യൻ ഭക്ഷണവും പ്രദാനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഉസ്ബക്ക് ജിഎച്ച്എംഐ, ബുഖാർ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാല, താഷ്ക്കെന്റ് മെഡിക്കൽ സർവകലാശാല എന്നിവടങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് താൽക്കാലിക പ്രവേശനം നൽകിത്തുടങ്ങിയെന്ന് റിപ്പോർട്ടുകളുണ്ട്.
ആറ് വർഷ എംഡി ഡിപ്ലോമ, ഒരു വർഷ ഇന്റേൺഷിപ്പ് അടക്കമുള്ള "5+1' എംബിബിഎസ് ഡിഗ്രി എന്നീ കോഴ്സുകൾക്കാണ് ഉസ്ബക്കിസ്ഥാൻ സർവകലാശാലകളിൽ പഠന അവസരം ഒരുങ്ങുന്നത്.
ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള എഫ്എംസിജിഇ/നെക്സ്റ്റ് പരീക്ഷയ്ക്ക് തയാറെടുക്കാനുള്ള പരിശീലനം അടക്കമുള്ള സൗകര്യങ്ങൾ സർവകലാശാലകൾ ഒരുക്കുമെന്ന് തീരുമാനം പ്രഖ്യാപിക്കവെ ഉസ്ബക്കിസ്ഥാൻ അംബാസഡർ ദിൽഷോദ് അഖറ്റോവ് അറിയിച്ചു. പ്രാക്ടിക്കൽ പഠനത്തിനായി മികച്ച ആശുപത്രി സൗകര്യവും ഹോസ്റ്റലിൽ ഇന്ത്യൻ ഭക്ഷണവും പ്രദാനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഉസ്ബക്ക് ജിഎച്ച്എംഐ, ബുഖാർ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാല, താഷ്ക്കെന്റ് മെഡിക്കൽ സർവകലാശാല എന്നിവടങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് താൽക്കാലിക പ്രവേശനം നൽകിത്തുടങ്ങിയെന്ന് റിപ്പോർട്ടുകളുണ്ട്.