വാരാണസി: ജ്ഞാന്‍വ്യാപി മസ്ജിദ് കേസിൽ ഹിന്ദു സംഘടനകൾക്ക് തിരിച്ചടി. മസ്ജിദിനുള്ളിലെ ശിവലിംഗം എന്നാരോപിക്കുന്ന വസ്തുവിന്റെ കാർബൺ ഡേറ്റിംഗ് നടത്തണമെന്നുള്ള ആവശ്യം വാരാണസി ജില്ലാ കോടതി തള്ളി.
കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തണമെന്ന നാല് സ്ത്രീ ഹർജിക്കാരുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കാർബൺ ഡേറ്റിംഗ് പോലുള്ള പരിശോധനകൾ തർക്ക സ്ഥലം സീൽ ചെയ്യാനുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്ന് കണ്ടാണ് ജില്ലാ കോടതി അനുമതി നിഷേധിച്ചത്.
മസ്ജിദിനുള്ളിൽ പ്രാർഥനയ്ക്കു അനുമതി നൽകണമെന്ന ഹർജിയിൽ നടത്തിയ വീഡിയോ സർവേയിലാണ് ശിവലിംഗമെന്ന് ആരോപിക്കപ്പെടുന്ന വസ്തുകണ്ടെത്തിയത്. മസ്ജിദിൽ പ്രാർഥനയ്ക്കു അനുമതി നൽകണമെന്ന കേസ് ഇപ്പോഴും നടന്നുവരികയാണ്.
കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തണമെന്ന നാല് സ്ത്രീ ഹർജിക്കാരുടെ ആവശ്യമാണ് കോടതി നിരസിച്ചത്. കാർബൺ ഡേറ്റിംഗ് പോലുള്ള പരിശോധനകൾ തർക്ക സ്ഥലം സീൽ ചെയ്യാനുള്ള സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്ന് കണ്ടാണ് ജില്ലാ കോടതി അനുമതി നിഷേധിച്ചത്.
മസ്ജിദിനുള്ളിൽ പ്രാർഥനയ്ക്കു അനുമതി നൽകണമെന്ന ഹർജിയിൽ നടത്തിയ വീഡിയോ സർവേയിലാണ് ശിവലിംഗമെന്ന് ആരോപിക്കപ്പെടുന്ന വസ്തുകണ്ടെത്തിയത്. മസ്ജിദിൽ പ്രാർഥനയ്ക്കു അനുമതി നൽകണമെന്ന കേസ് ഇപ്പോഴും നടന്നുവരികയാണ്.