ശ്രീനഗർ: വെടിയേറ്റിട്ടും വീരോചിതമായി ഭീകരരെ തുരത്താൻ പോരാടിയ സ്നിഫർ നായ സൂമിന് ആദരമർപ്പിച്ച് സൈന്യം. ഇന്നലെ വിടവാങ്ങിയ സൂമിന് സൈന്യത്തിന്റെ ചിനാർ കോറിന്റെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിച്ച് വിടവാങ്ങൽ സല്യൂട്ട് നൽകി.
ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ തഗ്പാവാ മേഖലയിലെ വീട്ടിൽ ഒളിച്ചിരുന്ന ലഷ്കർ ഇ തൊയ്ബ ഭീകരരെ തെരയുന്നതിനിടെ വെടിയേറ്റ സൂം ഇന്നലെയാണ് വിടവാങ്ങിയത്.
ശ്രീനഗറിലെ അഡ്വാൻസ്ഡ് ഫീൽഡ് വെറ്ററനറി ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഉച്ചവരെ ആരോഗ്യത്തോടെ മരുന്നുകളോട് പ്രതികരിച്ചിരുന്ന സൂം പെട്ടെന്ന് അവശനാവുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ സൂമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചെങ്കിലും കടുത്ത പോരാട്ടത്തിലൂടെ സൈന്യം രണ്ട് ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.
ഭീകരവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച സൂം നിരവധി ദൗത്യങ്ങളിൽ സൈന്യത്തിന് സഹായമേകിയിട്ടുണ്ട്.
ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലെ തഗ്പാവാ മേഖലയിലെ വീട്ടിൽ ഒളിച്ചിരുന്ന ലഷ്കർ ഇ തൊയ്ബ ഭീകരരെ തെരയുന്നതിനിടെ വെടിയേറ്റ സൂം ഇന്നലെയാണ് വിടവാങ്ങിയത്.
#WATCH | Army officers lay wreath on mortal remains of Army Assault Canine 'Zoom'
— ANI (@ANI) October 14, 2022
Zoom passed away at 54 AFVH (Advance Field Veterinary Hospital) where he was under treatment after sustaining two gunshot injuries in Op Tangpawa, Anantnag, J&K on 9th Oct.
(Source: Chinar Corps) pic.twitter.com/j9mgzpglDV
ശ്രീനഗറിലെ അഡ്വാൻസ്ഡ് ഫീൽഡ് വെറ്ററനറി ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഉച്ചവരെ ആരോഗ്യത്തോടെ മരുന്നുകളോട് പ്രതികരിച്ചിരുന്ന സൂം പെട്ടെന്ന് അവശനാവുകയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ സൂമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചെങ്കിലും കടുത്ത പോരാട്ടത്തിലൂടെ സൈന്യം രണ്ട് ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.
ഭീകരവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച സൂം നിരവധി ദൗത്യങ്ങളിൽ സൈന്യത്തിന് സഹായമേകിയിട്ടുണ്ട്.