ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനിയുടെയും രവിചന്ദ്രന്റെയും മോചനത്തിനുവേണ്ടിയുള്ള അപേക്ഷയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാട് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ഇരുവർക്കും ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 2018 ൽ ഗവർണർക്ക് ശിപാർശ നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ആ ശുപാർശയിൽ ഉറച്ചുനിൽക്കുകയാണെന്നും തമിഴ്നാട് അറിയിച്ചു.
കേസിലെ പ്രതിയായിരുന്ന പേരറിവാളനെ വിട്ടയച്ചതിനു ശേഷമാണ് തങ്ങളേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനിയും രവിചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചത്.
2018 സെപ്റ്റംബർ ഒൻപതിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളുടെ ദയാഹർജി പരിഗണിച്ചതായും ആർട്ടിക്കിൾ 161 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ജീവപര്യന്തം ശിക്ഷയിൽ ഇളവ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചതായും തമിഴ്നാട് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ശിപാർശ സെപ്റ്റംബർ 11 ന് അന്നത്തെ തമിഴ്നാട് ഗവർണർക്ക് അനുമതിക്കായി അയച്ചിരുന്നു. എന്നാൽ ഇന്നുവരെ ഇതിൽ തീർപ്പുണ്ടായിട്ടില്ല.
നിലവിൽ നളിനിയും രവിചന്ദ്രനും തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.
ഇരുവർക്കും ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 2018 ൽ ഗവർണർക്ക് ശിപാർശ നൽകിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ആ ശുപാർശയിൽ ഉറച്ചുനിൽക്കുകയാണെന്നും തമിഴ്നാട് അറിയിച്ചു.
കേസിലെ പ്രതിയായിരുന്ന പേരറിവാളനെ വിട്ടയച്ചതിനു ശേഷമാണ് തങ്ങളേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനിയും രവിചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചത്.
2018 സെപ്റ്റംബർ ഒൻപതിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളുടെ ദയാഹർജി പരിഗണിച്ചതായും ആർട്ടിക്കിൾ 161 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ജീവപര്യന്തം ശിക്ഷയിൽ ഇളവ് നൽകാൻ ഗവർണറോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചതായും തമിഴ്നാട് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. ശിപാർശ സെപ്റ്റംബർ 11 ന് അന്നത്തെ തമിഴ്നാട് ഗവർണർക്ക് അനുമതിക്കായി അയച്ചിരുന്നു. എന്നാൽ ഇന്നുവരെ ഇതിൽ തീർപ്പുണ്ടായിട്ടില്ല.
നിലവിൽ നളിനിയും രവിചന്ദ്രനും തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണുള്ളത്. പേരറിവാളനെ മാസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു.