മോസ്കോ: റഷ്യൻ അധീനതയിലുള്ള ഖേഴ്സൺ പ്രവിശ്യയിൽ യുക്രെയ്ൻ സേന മുന്നേറ്റം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങളെ ഒഴിപ്പിക്കാൻ നടപടികൾ തുടങ്ങി റഷ്യ.
ഖേഴ്സണിൽ മിസൈൽ ആക്രമണം തുടരുകയാണെന്നും കുടുംബങ്ങൾ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും റഷ്യ അറിയിച്ചു. കുട്ടികൾ അടക്കമുള്ളവർ എത്രയും വേഗം അപകടഭീഷണി കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറുന്നതാണ് ഉചിതമെന്നും റഷ്യൻ അധികൃതർ പറഞ്ഞു.
പ്രദേശത്ത് നിന്നും പാലായനം ചെയ്ത ആദ്യ സംഘത്തിൽപ്പെട്ടവർ റഷ്യയിലെ റോസ്റ്റോവ് മേഖലയിൽ ഉടൻ എത്തിച്ചേരുമെന്നാണ് സൂചന. ക്രിമിയൻ പ്രവിശ്യയിലേക്കും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതിയുണ്ട്.
ഹിതപരിശോധനയിലൂടെ റഷ്യ രാജ്യത്തോട് കൂട്ടിച്ചേർത്ത പ്രവിശ്യയുടെ ഭൂപ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിക്കുന്നത് തുടരുകയാണ്. ഖേഴ്സണിലെ 400 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം തിരിച്ചുപിടിച്ചതായിയാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
ഖേഴ്സണിൽ മിസൈൽ ആക്രമണം തുടരുകയാണെന്നും കുടുംബങ്ങൾ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും റഷ്യ അറിയിച്ചു. കുട്ടികൾ അടക്കമുള്ളവർ എത്രയും വേഗം അപകടഭീഷണി കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറുന്നതാണ് ഉചിതമെന്നും റഷ്യൻ അധികൃതർ പറഞ്ഞു.
പ്രദേശത്ത് നിന്നും പാലായനം ചെയ്ത ആദ്യ സംഘത്തിൽപ്പെട്ടവർ റഷ്യയിലെ റോസ്റ്റോവ് മേഖലയിൽ ഉടൻ എത്തിച്ചേരുമെന്നാണ് സൂചന. ക്രിമിയൻ പ്രവിശ്യയിലേക്കും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതിയുണ്ട്.
ഹിതപരിശോധനയിലൂടെ റഷ്യ രാജ്യത്തോട് കൂട്ടിച്ചേർത്ത പ്രവിശ്യയുടെ ഭൂപ്രദേശങ്ങൾ യുക്രെയ്ൻ തിരിച്ചുപിടിക്കുന്നത് തുടരുകയാണ്. ഖേഴ്സണിലെ 400 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം തിരിച്ചുപിടിച്ചതായിയാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.