ഇടുക്കി: കഴിഞ്ഞ ദിവസം പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടമായി. മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഭീതി വിതച്ച കടുവയെയാണ് വനംവകുപ്പിന്റെ കെണിയിൽ കുടുക്കി പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ച് തുറന്നുവിട്ടത്.
നിരീക്ഷണത്തിനായി റേഡിയോ കോളർ ഘടിപ്പിച്ചായിരുന്നു കടുവയെ വനത്തിലെത്തിച്ച് തുറന്നു വിട്ടത്. ഇതിൽ നിന്നുള്ള സിഗ്നലുകളാണ് ഇപ്പോൾ നഷ്ടമായത്. ഒരോ മണിക്കൂറിലും കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു സാറ്റലൈറ്റ് കോളർ കടുവയുടെ ശരീരത്ത് ഘടിപ്പിച്ചത്.
ആരോഗ്യം ക്ഷയിച്ചതും ഒരു കണ്ണിന് കാഴ്ച ശക്തി കുറയുകയും ചെയ്ത കടുവ ജനവാസ മേഖലകളിലേക്ക് വീണ്ടും ഇറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാനാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. വനംവകുപ്പ് കടുവയുള്ള നീക്കങ്ങൾ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ബന്ധം വേർപെട്ടത്.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് നയമക്കാട് എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ പത്തിലേറെ പശുക്കളെ കൊന്നത്. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച മൂന്നു കൂടുകളിലൊന്നിൽ കടുവ കുടുങ്ങി. പ്രായാധിക്യത്തെതുടർന്ന് കടുവയുടെ ഇടതു കണ്ണിന് തിമിരം ബാധിച്ചതായും കണ്ടെത്തിയിരുന്നു. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ കടുവയെ സംരക്ഷിക്കാതെ വീണ്ടും കാട്ടിൽ തുറന്നു വിട്ടതിനെ സംബന്ധിച്ച് അപ്പോൾ തന്നെ ആശങ്ക ഉയർന്നിരുന്നു.
നേരത്തെ വനത്തിൽ നിന്നും പരിക്കുകളോടെ ലഭിച്ച മംഗള എന്ന കടുവക്കുട്ടിയെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ പ്രത്യേക സംവിധാനത്തിലുള്ള കൂടൊരുക്കി സംരക്ഷിച്ചു വരുന്നുണ്ട്. സ്വാഭാവിക വനത്തിന്റെ മാതൃകയിൽ കൂടു സ്ഥാപിച്ചാണ് മംഗളയെ സംരക്ഷിക്കുന്നത്.
ഇതുപോലെ തന്നെ ഈ കടുവയെയും സംരക്ഷിക്കുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യണമെന്ന നിർദേശവും ഉയർന്നിരുന്നു. സ്വാഭാവിക ഇരതേടൽ സാധ്യമാകാതെ വന്നാൽ കടുവ വീണ്ടും കാടിറങ്ങുമോയെന്ന ആശങ്ക പ്രദേശവാസികൾ പ്രകടിപ്പിക്കുന്നുണ്ട്.
ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെടാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
നിരീക്ഷണത്തിനായി റേഡിയോ കോളർ ഘടിപ്പിച്ചായിരുന്നു കടുവയെ വനത്തിലെത്തിച്ച് തുറന്നു വിട്ടത്. ഇതിൽ നിന്നുള്ള സിഗ്നലുകളാണ് ഇപ്പോൾ നഷ്ടമായത്. ഒരോ മണിക്കൂറിലും കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു സാറ്റലൈറ്റ് കോളർ കടുവയുടെ ശരീരത്ത് ഘടിപ്പിച്ചത്.
ആരോഗ്യം ക്ഷയിച്ചതും ഒരു കണ്ണിന് കാഴ്ച ശക്തി കുറയുകയും ചെയ്ത കടുവ ജനവാസ മേഖലകളിലേക്ക് വീണ്ടും ഇറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാനാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. വനംവകുപ്പ് കടുവയുള്ള നീക്കങ്ങൾ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ബന്ധം വേർപെട്ടത്.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് നയമക്കാട് എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ പത്തിലേറെ പശുക്കളെ കൊന്നത്. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് സ്ഥാപിച്ച മൂന്നു കൂടുകളിലൊന്നിൽ കടുവ കുടുങ്ങി. പ്രായാധിക്യത്തെതുടർന്ന് കടുവയുടെ ഇടതു കണ്ണിന് തിമിരം ബാധിച്ചതായും കണ്ടെത്തിയിരുന്നു. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയ കടുവയെ സംരക്ഷിക്കാതെ വീണ്ടും കാട്ടിൽ തുറന്നു വിട്ടതിനെ സംബന്ധിച്ച് അപ്പോൾ തന്നെ ആശങ്ക ഉയർന്നിരുന്നു.
നേരത്തെ വനത്തിൽ നിന്നും പരിക്കുകളോടെ ലഭിച്ച മംഗള എന്ന കടുവക്കുട്ടിയെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ പ്രത്യേക സംവിധാനത്തിലുള്ള കൂടൊരുക്കി സംരക്ഷിച്ചു വരുന്നുണ്ട്. സ്വാഭാവിക വനത്തിന്റെ മാതൃകയിൽ കൂടു സ്ഥാപിച്ചാണ് മംഗളയെ സംരക്ഷിക്കുന്നത്.
ഇതുപോലെ തന്നെ ഈ കടുവയെയും സംരക്ഷിക്കുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യണമെന്ന നിർദേശവും ഉയർന്നിരുന്നു. സ്വാഭാവിക ഇരതേടൽ സാധ്യമാകാതെ വന്നാൽ കടുവ വീണ്ടും കാടിറങ്ങുമോയെന്ന ആശങ്ക പ്രദേശവാസികൾ പ്രകടിപ്പിക്കുന്നുണ്ട്.
ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റലൈറ്റ് ബന്ധം നഷ്ടപ്പെടാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.