+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇനി ഡബിൾ ആഘോഷം! വനിതാ ഐപിഎൽ വരുന്നു

മുംബൈ: 2023 മുതൽ വനിതാ ടീമുകൾക്കായി ഇന്ത്യൻ പ്രീമിയർ ലീഗ്(ഡബ്ല്യുഐപിഎൽ) നടത്തുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഞ
ഇനി ഡബിൾ ആഘോഷം! വനിതാ ഐപിഎൽ വരുന്നു
മുംബൈ: 2023 മുതൽ വനിതാ ടീമുകൾക്കായി ഇന്ത്യൻ പ്രീമിയർ ലീഗ്(ഡബ്ല്യുഐപിഎൽ) നടത്തുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ. അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റിന്‍റെ ചെറുപൂരം അടുത്ത വർഷം മാർച്ചിൽ എത്തുമെന്നാണ് സൂചന.

22 മത്സരങ്ങളുള്ള ആദ്യ സീസണിൽ 18 അംഗ ടീമിൽ പരമാവധി ആറ് വിദേശതാരങ്ങളെ ഉൾപ്പെടുത്താം. അന്തിമ ഇലവനിൽ ‌അസോസിയേറ്റ് രാജ്യത്തെ പ്രതിനിധിയടക്കം അഞ്ച് വിദേശതാരങ്ങളെ ഉൾപ്പെടുത്താം.

ഹോം, എവേ ഫോർമാറ്റിൽ നടക്കുന്ന ഡബ്ല്യുഐപിഎല്ലിൽ ഓരോ ടീമും രണ്ട് തവണ പരസ്പരം ഏറ്റുമുട്ടും. ഏറ്റവുമധികം പോയിന്‍റ് ലഭിക്കുന്ന ടീം ഫൈനലിലെത്തുന്പോൾ രണ്ടാം ഫൈനലിസ്റ്റിനെ പോയിന്‍റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകളിൽ നിന്ന് എലിമിനേറ്റർ പോരാട്ടത്തിലൂടെ കണ്ടെത്തും.

ഫ്രാഞ്ചൈസി ലേലം സംബന്ധിച്ച് അന്തിമ തീരുമാനം ബിസിസിഐ എടുത്തിട്ടില്ല. വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, മധ്യ, വടക്കുകിഴക്കൻ മേഖലകളിലെ ഐപിഎൽ സാന്നിധ്യമില്ലാത്ത പട്ടണങ്ങൾക്ക് ടീമുകളെ വീതംവച്ച് നൽകിയേക്കും.

ഈ പട്ടികയിലെ ദക്ഷിണ മേഖല സാധ്യതാലിസ്റ്റിൽ വിശാഖപട്ടണത്തിനൊപ്പം കൊച്ചി ഫ്രാഞ്ചൈസിയുമുണ്ട്. ഈ നീക്കത്തിന് പകരം ഐപിഎൽ ടീം സാന്നിധ്യമുള്ള വലിയ പട്ടണങ്ങൾക്ക് ‌ഫ്രാഞ്ചൈസികൾ നൽകാനും സാധ്യതയുണ്ട്.

ഡബ്ല്യുഐപിഎൽ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ബിസിസിഐ വാർഷിക ജനറൽ ബോഡിക്കും ഐപിഎൽ ഗവർണിംഗ് കൗൺസിലിനും ശേഷമാകും പ്രഖ്യാപിക്കുക.
More in Latest News :