പെർത്ത്: ട്വന്റി-20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പടിഞ്ഞാറൻ ഓസ്ട്രേലിയയോട് തോൽവി വഴങ്ങി ഇന്ത്യ. 36 റൺസിനാണ് സന്നാഹമത്സരത്തിൽ പടിഞ്ഞാറൻ ഓസ്ട്രേലിയ നീലപ്പടയെ പരാജയപ്പെടുത്തിയത്.
സ്കോർ:
പടിഞ്ഞാറൻ ഓസ്ട്രേലിയ 168/8(20)
ഇന്ത്യ 138/8(20)
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ ഓസീസ് ബാറ്റർമാർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഡാർസി ഷോർട്ട് 38 പന്തിൽ 52 റൺസും നിക്ക് ഹോബ്സൻ 41 പന്തിൽ 64 റൺസും നേടി.
ആറ് ബാറ്റർമാർക്ക് രണ്ടക്ക സ്കോറിലേക്ക് എത്താൻ സാധിച്ചില്ലെങ്കിലും ഷോർട്ടും ഹോബ്സനും നൽകിയ അടിത്തറയിൽ ഓസീസ് മികച്ച സ്കോറിലെത്തി. ഇന്ത്യക്കായി ആർ. അശ്വിൻ മൂന്നും ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി കെ.എൽ രാഹുൽ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വിക്കറ്റുകൾ തുടരെ നഷ്ടമായ ഇന്ത്യക്കായി രാഹുൽ 55 പന്തിൽ 74 റൺസെടുത്തു. 17 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിലെ രണ്ടാമത്തെ മികച്ച സ്കോറിന്റെ ഉടമ.
മഞ്ഞപ്പടയ്ക്കായി മാത്യു കെല്ലി, ലാൻസ് മോറിസ്, ഹാമിഷ് മക്കെൻസീ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
സ്കോർ:
പടിഞ്ഞാറൻ ഓസ്ട്രേലിയ 168/8(20)
ഇന്ത്യ 138/8(20)
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ ഓസീസ് ബാറ്റർമാർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഡാർസി ഷോർട്ട് 38 പന്തിൽ 52 റൺസും നിക്ക് ഹോബ്സൻ 41 പന്തിൽ 64 റൺസും നേടി.
ആറ് ബാറ്റർമാർക്ക് രണ്ടക്ക സ്കോറിലേക്ക് എത്താൻ സാധിച്ചില്ലെങ്കിലും ഷോർട്ടും ഹോബ്സനും നൽകിയ അടിത്തറയിൽ ഓസീസ് മികച്ച സ്കോറിലെത്തി. ഇന്ത്യക്കായി ആർ. അശ്വിൻ മൂന്നും ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി കെ.എൽ രാഹുൽ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വിക്കറ്റുകൾ തുടരെ നഷ്ടമായ ഇന്ത്യക്കായി രാഹുൽ 55 പന്തിൽ 74 റൺസെടുത്തു. 17 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ നിരയിലെ രണ്ടാമത്തെ മികച്ച സ്കോറിന്റെ ഉടമ.
മഞ്ഞപ്പടയ്ക്കായി മാത്യു കെല്ലി, ലാൻസ് മോറിസ്, ഹാമിഷ് മക്കെൻസീ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.