ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരെ തുരത്തുന്നതിനിടെ പരിക്കേറ്റ സൈന്യത്തിന്റെ സ്നിഫർ നായ സൂം ചത്തു.
ശ്രീനഗറിലെ അഡ്വാൻസ്ഡ് ഫീൽഡ് വെറ്ററനറി ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഉച്ചവരെ ആരോഗ്യത്തോടെ മരുന്നുകളോട് പ്രതികരിച്ചിരുന്ന സൂം പെട്ടെന്ന് അവശനാവുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അനന്ത്നാഗ് ജില്ലയിലെ തഗ്പാവാ മേഖലയിലെ വീട്ടിൽ ഒളിച്ചിരുന്ന ലഷ്കർ ഇ തൊയ്ബ ഭീകരരെ തെരയുന്നതിനിടെ സൂമിന് രണ്ട് തവണ വെടിയേൽക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സൂമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചെങ്കിലും കടുത്ത പോരാട്ടത്തിലൂടെ സൈന്യം രണ്ട് ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.
ഭീകരവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച സൂം നിരവധി ദൗത്യങ്ങളിൽ സൈന്യത്തിന് സഹായമേകിയിട്ടുണ്ട്.
ശ്രീനഗറിലെ അഡ്വാൻസ്ഡ് ഫീൽഡ് വെറ്ററനറി ആശുപത്രിയിൽ തിങ്കളാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഉച്ചവരെ ആരോഗ്യത്തോടെ മരുന്നുകളോട് പ്രതികരിച്ചിരുന്ന സൂം പെട്ടെന്ന് അവശനാവുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അനന്ത്നാഗ് ജില്ലയിലെ തഗ്പാവാ മേഖലയിലെ വീട്ടിൽ ഒളിച്ചിരുന്ന ലഷ്കർ ഇ തൊയ്ബ ഭീകരരെ തെരയുന്നതിനിടെ സൂമിന് രണ്ട് തവണ വെടിയേൽക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സൂമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചെങ്കിലും കടുത്ത പോരാട്ടത്തിലൂടെ സൈന്യം രണ്ട് ഭീകരരെയും കൊലപ്പെടുത്തിയിരുന്നു.
ഭീകരവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച സൂം നിരവധി ദൗത്യങ്ങളിൽ സൈന്യത്തിന് സഹായമേകിയിട്ടുണ്ട്.