+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുര്‍മന്ത്രവാദത്തിന് പൂട്ടു വീഴും; നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് പാസാക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ആഭ്യന്തരനിയമ
ദുര്‍മന്ത്രവാദത്തിന് പൂട്ടു വീഴും; നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിനെതിരെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് പാസാക്കാനൊരുങ്ങി സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ആഭ്യന്തര-നിയമവകുപ്പുകള്‍ ഇന്നു യോഗം ചേരും.

പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത ദുര്‍മന്ത്രവാദം പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ ഇതു സംബന്ധിച്ച് നിയമപരിഷ്‌കരണ കമ്മീഷന്‍ ബില്ല് സമർപ്പിച്ചിരുന്നു.

എന്നാൽ ഈ ബില്ല് പൂര്‍ണമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. പരമ്പരാഗതമായി നടക്കുന്ന ചില ആചാരനുഷ്ഠാനങ്ങള്‍ ഈ ബില്ലിനു കീഴില്‍ വരുന്നത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഭക്തിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുതിയ ബില്ല് കൊണ്ടുവരാനാണ് നീക്കം.

നിയമസഭയില്‍ ഈ വിഷയത്തില്‍ നേരത്തെ വന്നിട്ടുള്ള സ്വകാര്യ ബില്ലുകള്‍ പരിശോധിക്കും. മുന്‍ഡിജിപി എ.ഹേമചന്ദ്രന്‍ തയാറാക്കിയ നിയമത്തിന്‍റെ കരടും സര്‍ക്കാരിന്‍റെ കൈവശമുണ്ട്.

ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാകും ബില്ലിന്‍റെ കരട് തയാറാക്കുക.
More in Latest News :