പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ മൃതദേഹങ്ങള്‍ അറവുശാലയിലേത് പോലെ വെട്ടിനുറുക്കിയെന്ന് പ്രതി ലൈല മൊഴി നല്കി. മുഖ്യപ്രതി ഷാഫിയാണ് വീട്ടിലെ അറവുകത്തികൊണ്ട് മൃതദേഹം വെട്ടിനുറുക്കിയത്.
രണ്ടു തടികഷ്ണങ്ങള്‍ എടുത്തുവച്ചാണ് അവയവങ്ങൾ വെട്ടിമാറ്റിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മുമ്പ് അറവുശാലയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് രക്തം കണ്ടാല്‍ ഭയമില്ലെന്നും ഇയാള്‍ മൊഴി നല്കി.
സ്ത്രീകളെ കഴുത്തറത്ത് കൊന്ന് മൃതദേഹം വെട്ടിനുറുക്കിയപ്പോഴും ഇയാള്‍ക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നരബലിക്കു ഫലം ലഭിക്കാന്‍ ഇങ്ങനെ ചെയ്യണമെന്ന് ഇയാള്‍ മറ്റ് പ്രതികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
രണ്ടു തടികഷ്ണങ്ങള്‍ എടുത്തുവച്ചാണ് അവയവങ്ങൾ വെട്ടിമാറ്റിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മുമ്പ് അറവുശാലയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് രക്തം കണ്ടാല്‍ ഭയമില്ലെന്നും ഇയാള്‍ മൊഴി നല്കി.
സ്ത്രീകളെ കഴുത്തറത്ത് കൊന്ന് മൃതദേഹം വെട്ടിനുറുക്കിയപ്പോഴും ഇയാള്‍ക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നരബലിക്കു ഫലം ലഭിക്കാന്‍ ഇങ്ങനെ ചെയ്യണമെന്ന് ഇയാള്‍ മറ്റ് പ്രതികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.