റിയാദ്: സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു. കൺസൾട്ടിംഗ് മേഖലയിലെ 35 ശതമാനം പ്രൊഫഷനുകളിലും സൗദിവത്കരണം നടപ്പാക്കും. 2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സ്ഥാപനങ്ങളുടെ നിലവിലെ നിതാഖാത്ത് നില പരിഗണിക്കാതെ തന്നെ സൗദിവത്കരണം നടപ്പാക്കാനാണ് തീരുമാനം. യോഗ്യരായ സൗദി യുവതീ യുവാക്കളുടെ ലഭ്യതക്കനുസരിച്ച് സൗദിവത്കരണ നിരക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ഥാപനങ്ങളുടെ നിലവിലെ നിതാഖാത്ത് നില പരിഗണിക്കാതെ തന്നെ സൗദിവത്കരണം നടപ്പാക്കാനാണ് തീരുമാനം. യോഗ്യരായ സൗദി യുവതീ യുവാക്കളുടെ ലഭ്യതക്കനുസരിച്ച് സൗദിവത്കരണ നിരക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.