ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിയുടെ "ലക്ഷ്മണരേഖ’ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ട്. അതിനുള്ളിൽനിന്നു കാര്യങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റീസ് എസ്.എ. നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. നവംബർ ഒന്പതിനാവും ഹർജികൾ പരിഗണിക്കുക. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജികളിൽ ആരോപിക്കുന്നു. നോട്ട് നിരോധനം ഏർപ്പെടുത്തി ആറു വർഷത്തിനു ശേഷമാണ് ഇതിനെതിരേ നൽകിയ ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
2016 നവംബർ എട്ടിനു നരേന്ദ്ര മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്.
ജസ്റ്റീസ് എസ്.എ. നസീർ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. നവംബർ ഒന്പതിനാവും ഹർജികൾ പരിഗണിക്കുക. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജികളിൽ ആരോപിക്കുന്നു. നോട്ട് നിരോധനം ഏർപ്പെടുത്തി ആറു വർഷത്തിനു ശേഷമാണ് ഇതിനെതിരേ നൽകിയ ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
2016 നവംബർ എട്ടിനു നരേന്ദ്ര മോദി സർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്.