തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
അതേസമയം, പീഡന പരാതി ഉന്നയിച്ച യുവതിക്കെതിരെ പരാതിയുമായി എംഎൽഎയുടെ ഭാര്യ രംഗത്തെത്തി. എൽദോസ് കുന്നപ്പിള്ളിയുടെ കൈവശമുണ്ടായിരുന്ന ഫോൺ യുവതി മോഷ്ടിച്ചെന്നാണ് പരാതി.
ഭർത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ മറിയാമ്മ എൽദോസ് കുറുപ്പംപടി പോലീസിൽ പരാതി നൽകിയത്. ഫോൺ വീണ്ടെടുത്തു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസിന്‍റെ ഭാര്യ രംഗത്തെത്തിയത്.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ ഫോണുകൾ സ്വിച്ച് ഓഫാണ്.
എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
അതേസമയം, പീഡന പരാതി ഉന്നയിച്ച യുവതിക്കെതിരെ പരാതിയുമായി എംഎൽഎയുടെ ഭാര്യ രംഗത്തെത്തി. എൽദോസ് കുന്നപ്പിള്ളിയുടെ കൈവശമുണ്ടായിരുന്ന ഫോൺ യുവതി മോഷ്ടിച്ചെന്നാണ് പരാതി.
ഭർത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ മറിയാമ്മ എൽദോസ് കുറുപ്പംപടി പോലീസിൽ പരാതി നൽകിയത്. ഫോൺ വീണ്ടെടുത്തു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസിന്‍റെ ഭാര്യ രംഗത്തെത്തിയത്.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ ഫോണുകൾ സ്വിച്ച് ഓഫാണ്.