+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനാപകടത്തിൽ പരിക്കേറ്റ ഗർഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗർഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും നടത്തി തിരുവനന്തപുരം മെഡിക്കൽ കോളജ്. കൊ
വാഹനാപകടത്തിൽ പരിക്കേറ്റ ഗർഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗർഭിണിയ്ക്ക് ഒരേസമയം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും നടത്തി തിരുവനന്തപുരം മെഡിക്കൽ കോളജ്. കൊച്ചുവേളി സ്വദേശിനിക്കാണ് അതിവേഗം സിസേറിയനും സങ്കീർണ ന്യൂറോ സർജറിയും നടത്തിയത്.

അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയ്ക്കായി മൾട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കിയാണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചത്. അമ്മ മെഡിക്കൽ കോളജ് ഐസിയുവിലും കുഞ്ഞ് എസ്എടി ആശുപത്രിയിലും തീവ്ര പരിചരണത്തിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ചെവ്വാഴ്ച രാവിലെയാണ് യുവതിയും ഭർത്താവും സഞ്ചരിച്ച ബൈക്ക് ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ യുവതിയെ ഗർഭചികിത്സയ്ക്കായി കാണിച്ചുകൊണ്ടിരുന്ന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് ബന്ധുക്കൾ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

അത്യാഹിത വിഭാഗത്തിലെത്തിച്ച യുവതിയെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. വിശ്വനാഥന്‍റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ പരിശോധിച്ച് റെഡ് സോണിലേക്ക് മാറ്റി വിദഗ്ധ പരിചരണം ഉറപ്പാക്കിയത്. യുവതി ഒൻപത് മാസം ഗർഭിണിയായിരുന്നു.

തലയിൽ രക്തസ്രാവമുള്ളതിനാൽ അമ്മയെ രക്ഷിക്കാൻ ഉടൻ തന്നെ സങ്കീർണ ന്യൂറോ സർജറി നടത്തണമായിരുന്നു കുഞ്ഞിനെ രക്ഷിക്കാൻ ഉടൻ തന്നെ സിസേറിയൻ ചെയ്യണം. മിനിറ്റുകൾക്കുള്ളിൽ മൾട്ടി ഡിസിപ്ലിനറി ടീമിനെ സജ്ജമാക്കി. എസ്എടിയിൽ നിന്നും അടിയന്തരമായി ഗൈനക്കോളജിസ്റ്റിനെ മെഡിക്കൽ കോളേജിൽ എത്തിച്ചു.

ഗൈനക്കോളജിസ്റ്റ് എത്തിയപ്പോഴേയ്ക്കും സജർജറിയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. ആദ്യം സിസേറിയൻ നടത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് എസ്എടി ആശുപത്രി പീഡിയാട്രിക് വിഭാഗത്തിലെത്തിച്ചു. തുടർന്ന് തലയോട്ടി തുറന്ന് സങ്കീർണ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്ന യുവതിയെ ഇന്ന് രാവിലെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. യുവതി സുഖം പ്രാപിച്ചുവരുന്നു.
More in Latest News :