പത്തനംതിട്ട: നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് പാർട്ടി സഹയാത്രികനായിരുന്നുവെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ്. ഭഗവൽ സിംഗ് പാർട്ടി നേതാവാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെയാണ് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നത്.
പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിലും വിവിധ പൊതു പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാർട്ടി അംഗത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ഏരിയ സെക്രട്ടറി വിശദീകരിച്ചു.
വലിയ അറിവും പണ്ഡിത്യവും ഉള്ള ആളായിരുന്നു ഭഗവൽ സിംഗ്. മികച്ച വിദ്യാഭ്യാസം അദ്ദേഹം നേടിയിരുന്നു. കുറച്ചു കാലമായി പൊതു പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം ഉൾവലിഞ്ഞ് നിൽക്കുകയായിരുന്നു. ഈ കാലത്ത് കൂടുതൽ ഭക്തി മാർഗത്തിലായിരുന്നുവെന്നും ഭാര്യ വലിയ വിശ്വാസിയായിരുന്നുവെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിലും വിവിധ പൊതു പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാർട്ടി അംഗത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ഏരിയ സെക്രട്ടറി വിശദീകരിച്ചു.
വലിയ അറിവും പണ്ഡിത്യവും ഉള്ള ആളായിരുന്നു ഭഗവൽ സിംഗ്. മികച്ച വിദ്യാഭ്യാസം അദ്ദേഹം നേടിയിരുന്നു. കുറച്ചു കാലമായി പൊതു പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം ഉൾവലിഞ്ഞ് നിൽക്കുകയായിരുന്നു. ഈ കാലത്ത് കൂടുതൽ ഭക്തി മാർഗത്തിലായിരുന്നുവെന്നും ഭാര്യ വലിയ വിശ്വാസിയായിരുന്നുവെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.