ന്യൂഡൽഹി: ഉത്തേജകമരുന്ന് ഉപയോഗിച്ച ഇന്ത്യൻ ഡിസ്കസ് ത്രോ താരം കമൽപ്രീത് കൗറിന് മൂന്ന് വർഷം വിലക്കേർപ്പെടുത്തി രാജ്യാന്തര കായിക മേൽനോട്ട സമിതിയായ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിയൻ(എഇയു).
നിരോധിത ഉത്പന്നമായ സ്റ്റാനോസാലോൾ താരം ഉപയോഗിച്ചതായിയാണ് കണ്ടെത്തൽ. 2022 മാർച്ച് 29 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് വിലക്കെന്നും താരത്തിന്റെ മാർച്ച് ഏഴ് മുതലുള്ള മത്സരഫലങ്ങൾ റദ്ദാക്കിയതായും എഇയു അറിയിച്ചു.
2020 ടോക്യോ ഒളിന്പികസിൽ ആറാം സ്ഥാനം നേടിയ താരമാണ് കൗർ. പഞ്ചാബ് സ്വദേശിയായ താരം ഡിസ്ക്സ് ത്രോയിൽ ദേശീയ റിക്കാർഡിന് ഉടമയുമാണ്.
നിരോധിത ഉത്പന്നമായ സ്റ്റാനോസാലോൾ താരം ഉപയോഗിച്ചതായിയാണ് കണ്ടെത്തൽ. 2022 മാർച്ച് 29 മുതൽ മുൻകാലപ്രാബല്യത്തോടെയാണ് വിലക്കെന്നും താരത്തിന്റെ മാർച്ച് ഏഴ് മുതലുള്ള മത്സരഫലങ്ങൾ റദ്ദാക്കിയതായും എഇയു അറിയിച്ചു.
2020 ടോക്യോ ഒളിന്പികസിൽ ആറാം സ്ഥാനം നേടിയ താരമാണ് കൗർ. പഞ്ചാബ് സ്വദേശിയായ താരം ഡിസ്ക്സ് ത്രോയിൽ ദേശീയ റിക്കാർഡിന് ഉടമയുമാണ്.