ന്യൂഡൽഹി: അമേരിക്കൻ ധനമന്ത്രി(ട്രഷറി സെക്രട്ടറി) ജാനറ്റ് യെലൻ നവംബറിൽ ഇന്ത്യ സന്ദർശിക്കും. നവംബർ 11-ന് ഡൽഹിയിൽ ഔദ്യോഗിക ചർച്ചകൾ നടക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന സന്ദർശനത്തിൽ സംഘടനയിലെ പ്രസിഡന്റ് പദവി ലഭിക്കാൻ ഇന്ത്യ അമേരിക്കൻ പിന്തുണ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നിക്ഷേപ സമാഹരണം, മുനിസിപ്പൽ ബോണ്ട് വിൽപന, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണം എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
രാജ്യാന്തര നാണ്യ നിധി(ഐഎംഎഫ്) വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാഷിംഗ്ടനിൽ യെലനുമായി ചർച്ച നടത്തിയ വേളയിലാണ് അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനം പ്രഖ്യാപിച്ചത്.
ജി-20 ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന സന്ദർശനത്തിൽ സംഘടനയിലെ പ്രസിഡന്റ് പദവി ലഭിക്കാൻ ഇന്ത്യ അമേരിക്കൻ പിന്തുണ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. നിക്ഷേപ സമാഹരണം, മുനിസിപ്പൽ ബോണ്ട് വിൽപന, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണം എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
രാജ്യാന്തര നാണ്യ നിധി(ഐഎംഎഫ്) വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാഷിംഗ്ടനിൽ യെലനുമായി ചർച്ച നടത്തിയ വേളയിലാണ് അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനം പ്രഖ്യാപിച്ചത്.