+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളം എവിടേക്കാണു പോകുന്നത്; നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ് ഉണ്ടായത്. കേരളം എവിടേക്കാണ
കേരളം എവിടേക്കാണു പോകുന്നത്; നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. ഞെട്ടലുളവാക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ് ഉണ്ടായത്. കേരളം എവിടേക്കാണു പോകുന്നതെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ഇപ്പോള്‍ നടക്കുന്ന പലകാര്യങ്ങളും പരിധി കടന്ന അസംബന്ധങ്ങളാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഉച്ചയ്ക്കുശേഷം കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. ഉച്ച ഭക്ഷണത്തിനായി ചേംബറിലേക്ക് പോയപ്പോഴാണ് നരബലിയുടെ വാര്‍ത്ത അറിഞ്ഞതെന്നും കേരളം ഇതെങ്ങോ ട്ടാണ് പോകുന്നതെന്നാണ് താന്‍ അദ്ഭുതപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആധുനികതയിലേക്കുള്ള യാത്രയില്‍ നമുക്ക് എവിടെയോ വഴി തെറ്റുന്നുണ്ട്. ആളുകള്‍ അസ്വാഭാവികമായാണ് പെരുമാറുന്നത്. ഇതൊക്കെ കണ്ടാണ് പുതിയ തലമുറ വളരുന്നതെന്ന് ഓര്‍മ വേണം. തന്‍റെ 54 വയസിനിടെ ഇത്തരമൊരു സംഭവം ഒരിക്കല്‍ പോലും കേട്ടിരുന്നില്ലെന്നും ജസ്റ്റീസ് പറഞ്ഞു.
More in Latest News :