ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും കുറഞ്ഞ ഏകദിന സ്കോർ ആണിത്.
ഇന്ത്യൻ സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തുകയായിരുന്നു. മൂന്ന് സ്പിന്നർമാർ ചേർന്ന് എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. കുൽദീപ് യാദവ് 4.1 ഓവറിൽ നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഷഹബാസ് അഹമ്മദും വാഷിംഗ്ടൺ സുന്ദറും രണ്ട് വീക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഹെൻറിച്ച് ക്ലാസൻ (34) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓപ്പണർ മലനും (15) മാർകോ ജാൻസണും (14) രണ്ടക്കം കടക്കാനായി.
ഇന്ത്യൻ സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തുകയായിരുന്നു. മൂന്ന് സ്പിന്നർമാർ ചേർന്ന് എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. കുൽദീപ് യാദവ് 4.1 ഓവറിൽ നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഷഹബാസ് അഹമ്മദും വാഷിംഗ്ടൺ സുന്ദറും രണ്ട് വീക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഹെൻറിച്ച് ക്ലാസൻ (34) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓപ്പണർ മലനും (15) മാർകോ ജാൻസണും (14) രണ്ടക്കം കടക്കാനായി.