മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റ് ഏലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ അരുണാചൽ പ്രദേശിനെ പത്ത് വിക്കറ്റിന് തകർത്ത് കേരളം. 11 ഓവറാക്കിയ ചുരുക്കിയ മത്സരത്തിൽ 54 റൺസ് ലക്ഷ്യം പിന്തുടർന്ന കേരളം വെറും 29 പന്തിൽ വിജയം സ്വന്തമാക്കി.
സ്കോർ:
അരുണാചൽ പ്രദേശ് 53/6(11)
കേരളം 55/0 (4.5)
ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത കേരളം അരുണാചലിനെ റൺസ് വിട്ടുകൊടുക്കാതെ വരിഞ്ഞുമുറുക്കി. 34/1 എന്ന നിലയിൽ നിന്ന് 45/5 എന്ന സ്കോറിലേക്ക് വീണ അരുണാചലിനെ സ്പിന്നർമാർ നേതൃത്വം നൽകിയ കേരളത്തിന്റെ ബൗളിംഗ് സംഘം കുറഞ്ഞ സ്കോറിലൊതുക്കി. സിജോമോൻ ജോസ്ഫ്, എസ്. മിഥുൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും തകർത്തടിച്ചു. വിഷ്ണു 23 റൺസും രോഹൻ 32 റൺസും നേടി പുറത്താകാതെ നിന്നു.
ജയത്തോടെ നാല് പോയിന്റ് നേടി ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് കേരളം.
സ്കോർ:
അരുണാചൽ പ്രദേശ് 53/6(11)
കേരളം 55/0 (4.5)
ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത കേരളം അരുണാചലിനെ റൺസ് വിട്ടുകൊടുക്കാതെ വരിഞ്ഞുമുറുക്കി. 34/1 എന്ന നിലയിൽ നിന്ന് 45/5 എന്ന സ്കോറിലേക്ക് വീണ അരുണാചലിനെ സ്പിന്നർമാർ നേതൃത്വം നൽകിയ കേരളത്തിന്റെ ബൗളിംഗ് സംഘം കുറഞ്ഞ സ്കോറിലൊതുക്കി. സിജോമോൻ ജോസ്ഫ്, എസ്. മിഥുൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാരായ വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും തകർത്തടിച്ചു. വിഷ്ണു 23 റൺസും രോഹൻ 32 റൺസും നേടി പുറത്താകാതെ നിന്നു.
ജയത്തോടെ നാല് പോയിന്റ് നേടി ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് കേരളം.