തിരുവല്ല: പത്തനംതിട്ട ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലിക്ക് ഇരയാക്കിയത് വൈദ്യ ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയെന്ന് റിപ്പോർട്ടുകൾ. ഇലന്തൂരിൽ താമസിക്കുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയെയുമാണ് ആഭിചാരപൂജയുടെ ഭാഗമായാണ് സ്ത്രീകളെ എത്തിച്ച് നരബലിക്ക് ഇരയാക്കിയത്.
പെരുന്പാവൂർക്കാരനായ ഏജന്‍റ് മുഹമ്മദ് ഷാഫിയാണ് ദമ്പതികളെ സമീപിച്ച് നരബലിക്ക് സ്ത്രീകളെ എത്തിച്ച് നൽകിയത്. നരബലി നടത്തിയാൽ കുടുംബത്ത് സാന്പത്തിക നേട്ടവും ഐശ്വര്യവും ഉണ്ടാകുമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ക്രൂരകൃത്യം നടത്തിയത്.
കാലടി സ്വദേശിനിയായ റോസിലി, കടവന്ത്രയിൽ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഷാഫിക്ക് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ വെട്ടിനുറുക്കി കുഴിച്ചിട്ടിരിക്കുകയാണ്.
പെരുന്പാവൂർക്കാരനായ ഏജന്‍റ് മുഹമ്മദ് ഷാഫിയാണ് ദമ്പതികളെ സമീപിച്ച് നരബലിക്ക് സ്ത്രീകളെ എത്തിച്ച് നൽകിയത്. നരബലി നടത്തിയാൽ കുടുംബത്ത് സാന്പത്തിക നേട്ടവും ഐശ്വര്യവും ഉണ്ടാകുമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ക്രൂരകൃത്യം നടത്തിയത്.
കാലടി സ്വദേശിനിയായ റോസിലി, കടവന്ത്രയിൽ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഷാഫിക്ക് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ വെട്ടിനുറുക്കി കുഴിച്ചിട്ടിരിക്കുകയാണ്.