ജയ്പൂർ: ഗ്രൂപ്പ് അതിപ്രസരം മൂലം വശംകെട്ട് നിൽക്കുന്ന കോൺഗ്രസിന് രാജസ്ഥാനിൽ ഭരണം നിലനിർത്താൻ ഐക്യം അനിവാര്യമെന്ന പ്രസ്താവനയുമായി സച്ചിൻ പൈലറ്റ് രംഗത്ത്.
2018-ൽ താൻ നേതൃത്വം വഹിച്ച സംസ്ഥാന ഘടകം വിജയത്തിലെത്തിയത് പാർട്ടി പ്രവർത്തകരുടെ കഠിന പരിശ്രമം കൊണ്ടാണെന്നും 2023-ലെ തെരഞ്ഞെടുപ്പിൽ തുടർഭരണം ലഭിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പൈലറ്റ് പറഞ്ഞു. കോട്ടയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പൈലറ്റ് ഈ പ്രസ്താവനകൾ നടത്തിയത്.
കർഷകർ, യുവജനങ്ങൾ, ദരിദ്രർ എന്നിവരുടെ പിന്തുണ ലഭിച്ചതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്നും അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും പൈലറ്റ് പറഞ്ഞു. ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദവി ഒഴിയാതെ അശോക് ഗെഹ്ലോട്ട് നടത്തിയ നീക്കങ്ങൾ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയ വേളയിലാണ് ഈ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്.
2018-ൽ താൻ നേതൃത്വം വഹിച്ച സംസ്ഥാന ഘടകം വിജയത്തിലെത്തിയത് പാർട്ടി പ്രവർത്തകരുടെ കഠിന പരിശ്രമം കൊണ്ടാണെന്നും 2023-ലെ തെരഞ്ഞെടുപ്പിൽ തുടർഭരണം ലഭിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും പൈലറ്റ് പറഞ്ഞു. കോട്ടയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് പൈലറ്റ് ഈ പ്രസ്താവനകൾ നടത്തിയത്.
കർഷകർ, യുവജനങ്ങൾ, ദരിദ്രർ എന്നിവരുടെ പിന്തുണ ലഭിച്ചതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചതെന്നും അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും പൈലറ്റ് പറഞ്ഞു. ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദവി ഒഴിയാതെ അശോക് ഗെഹ്ലോട്ട് നടത്തിയ നീക്കങ്ങൾ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയ വേളയിലാണ് ഈ പ്രസ്താവനകൾ എന്നത് ശ്രദ്ധേയമാണ്.