ക്വലാലംപുർ: മലേഷ്യൻ പാർലമെന്റ് പിരിച്ചുവിട്ടു. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെ യ്താണു പ്രധാനമന്ത്രി ഇസ്മയിൽ സബ്രി യാക്കൂബ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തു തെരഞ്ഞെടുപ്പിനു കളമൊരുങ്ങി. നവംബർ ആദ്യം പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നാണു സൂചന.
കാലാവധി അവസാനിക്കാൻ ഒന്പതുമാസം ബാക്കിനിൽക്കെയാണു പ്രധാനമന്ത്രി പാർലമെന്റ് പിരിച്ചുവിടുന്നത്. പ്രധാനമന്ത്രിയുടെ പാർട്ടിയും മുന്നണി സർക്കാരിലെ പ്രധാന കക്ഷിയുമായ യുണൈറ്റഡ് മലയ്സ് നാഷണൽ ഓർഗനൈസേഷനും നേരത്തേ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് സുസ്ഥിരമായ സർക്കാരുണ്ടാകുന്നതിനുവേണ്ടിയാണു പാർലമെന്റ് പിരിച്ചുവിടുന്നതെന്നും അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ രാജാവ് ഇതിന് അനുവാദം നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണു രാജ്യത്തെ ചട്ടം.
കാലാവധി അവസാനിക്കാൻ ഒന്പതുമാസം ബാക്കിനിൽക്കെയാണു പ്രധാനമന്ത്രി പാർലമെന്റ് പിരിച്ചുവിടുന്നത്. പ്രധാനമന്ത്രിയുടെ പാർട്ടിയും മുന്നണി സർക്കാരിലെ പ്രധാന കക്ഷിയുമായ യുണൈറ്റഡ് മലയ്സ് നാഷണൽ ഓർഗനൈസേഷനും നേരത്തേ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് സുസ്ഥിരമായ സർക്കാരുണ്ടാകുന്നതിനുവേണ്ടിയാണു പാർലമെന്റ് പിരിച്ചുവിടുന്നതെന്നും അബ്ദുള്ള സുൽത്താൻ അഹമ്മദ് ഷാ രാജാവ് ഇതിന് അനുവാദം നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണു രാജ്യത്തെ ചട്ടം.