മലപ്പുറം: തിരൂരിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ മുഹമ്മദ് അഷ്മിൽ (11), കെട്ടിയോട്ട് വളപ്പിൽ സിദ്ധിക്കിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.
നിറമരുതൂർ കാളാട് ഭാഗത്തായിരുന്നു അപകടം. അയൽവാസികളും കൂട്ടുകാരുമായ ഇവർ ഒന്നിച്ച് കുളിക്കാനിറങ്ങുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച ഖബറടക്കും.
നിറമരുതൂർ കാളാട് ഭാഗത്തായിരുന്നു അപകടം. അയൽവാസികളും കൂട്ടുകാരുമായ ഇവർ ഒന്നിച്ച് കുളിക്കാനിറങ്ങുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച ഖബറടക്കും.