കൊച്ചി: മസാല ബോണ്ട് അന്വേഷണത്തിൽ ഇഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വിധി പറയുക. ഇഡിയുടെ സമൻസുകൾ റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് ഹർജികൾ.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇഡി, താൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ ഐസക്കിന്റെ വാദം.
കിഫ്ബിയുടെ വിശ്വാസത തകർക്കാനാണ് അന്വേഷണമെന്നും റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇഡി, താൻ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ ഐസക്കിന്റെ വാദം.
കിഫ്ബിയുടെ വിശ്വാസത തകർക്കാനാണ് അന്വേഷണമെന്നും റിസർവ് ബാങ്കിന്റെ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.