റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരം റാഞ്ചി ഇന്ത്യ. ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷന്റെയും മികവിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴിന് 278. ഇന്ത്യ 45.5 ഓവറിൽ മൂന്നിന് 282.
സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശിൽപി. 111 പന്തിൽ 15 ഫോറുകളുടെ അകന്പടിയോടെ പുറത്താകാതെ ശ്രേയസ് 113 റണ്‍സെടുത്തു. സെഞ്ചുറിക്കരികെ വീണ ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു. 84 പന്തിൽ ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 93 റണ്‍സായിരുന്നു ഇഷാന്റെ സന്പാദ്യം. സഞ്ജു സാംസണ് പുറത്താകാതെ 30 റണ്‍സെടുത്തു. ശിഖർ ധവാൻ (13), ശുഭ്മാൻ ഗിൽ (28) എന്നിവർ നിരാശപ്പെടുത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ റീസ ഹെൻഡ്രിക്സിന്റെയും ഐഡൻ മാർക്രത്തിന്റെയും അർധ സെഞ്ചുറികളാണ് മികച്ച നിലയിലെത്തിച്ചത്. റീസ ഹെൻഡ്രിക്സ് 76 പന്തിൽ 74 റണ്‍സും ഐഡൻ മാർക്രം 89 പന്തിൽ 79 റണ്‍സുമെടുത്തു. ഇരുവരും ചേർന്ന് 129 റണ്‍സാണ് അടിച്ചെടുത്തത്. ജനേമാൻ മലൻ 25 റൺസും ഹെൻറിച്ച് ക്ലാസ്സെൻ 30 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 35 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശിൽപി. 111 പന്തിൽ 15 ഫോറുകളുടെ അകന്പടിയോടെ പുറത്താകാതെ ശ്രേയസ് 113 റണ്‍സെടുത്തു. സെഞ്ചുറിക്കരികെ വീണ ഇഷാൻ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു. 84 പന്തിൽ ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 93 റണ്‍സായിരുന്നു ഇഷാന്റെ സന്പാദ്യം. സഞ്ജു സാംസണ് പുറത്താകാതെ 30 റണ്‍സെടുത്തു. ശിഖർ ധവാൻ (13), ശുഭ്മാൻ ഗിൽ (28) എന്നിവർ നിരാശപ്പെടുത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ റീസ ഹെൻഡ്രിക്സിന്റെയും ഐഡൻ മാർക്രത്തിന്റെയും അർധ സെഞ്ചുറികളാണ് മികച്ച നിലയിലെത്തിച്ചത്. റീസ ഹെൻഡ്രിക്സ് 76 പന്തിൽ 74 റണ്‍സും ഐഡൻ മാർക്രം 89 പന്തിൽ 79 റണ്‍സുമെടുത്തു. ഇരുവരും ചേർന്ന് 129 റണ്‍സാണ് അടിച്ചെടുത്തത്. ജനേമാൻ മലൻ 25 റൺസും ഹെൻറിച്ച് ക്ലാസ്സെൻ 30 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 35 റണ്‍സുമെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.