ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക അപൂർണമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ പരാതി നൽകി. മൂവായിരത്തോളം വോട്ടർമാരുടെ വിലാസം രേഖപ്പെടുത്താത്ത് തന്റെ പ്രചരണം തടസപ്പെടുത്താനുള്ള നീക്കമാണെന്നാണ് മധുസൂദൻ മിസ്ത്രി നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുന്നിൽ തരൂർ ഉയർത്തിയ അക്ഷേപം.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള എഐസിസി പ്രതിനിധികളെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് സ്ഥാനാർഥികൾ. വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റകളിൽ നിന്നുള്ള 9000-ൽ ഏറെ വരുന്ന വോട്ടർമാരിൽ മൂന്നിലൊന്ന് ആളുകളുടെയും ശരിയായ വിലാസവും ഫോൺ നന്പറും ലഭ്യമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
13 പിസിസികൾ മാത്രമാണ് വോട്ടർമാരുടെ വിലാസം രേഖപ്പെടുത്തിയ പട്ടിക കൈമാറിയിട്ടുള്ളത്. 3267 പേരുടെ മേൽവിലാസവും ഇവർ പ്രതിനിധീകരിക്കുന്ന ബൂത്ത്, മണ്ഡലം കമ്മിറ്റി വിവരങ്ങളും ലഭ്യമല്ലെന്ന് പട്ടിക ചൂണ്ടിക്കാട്ടുന്നു.
ബിഹാർ, ഉത്തർപ്രദേശ് മുതലായ കോൺഗ്രസ് സംഘടനാസംവിധാനം ദുർബലമായ സംസ്ഥാനങ്ങളിൽ ആരാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് തിരിച്ചറിയുക ഏറെക്കുറെ അസാധ്യമായ പ്രക്രിയയാണ്.
വോട്ടർമാർക്ക് ഫോട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ടെങ്കിലും പേര് മാത്രം രേഖപ്പെടുത്തിയ പഴയ കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാൽ പ്രശ്നം വീണ്ടും സങ്കീർണമാവുകയാണ്.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള എഐസിസി പ്രതിനിധികളെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ് സ്ഥാനാർഥികൾ. വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റകളിൽ നിന്നുള്ള 9000-ൽ ഏറെ വരുന്ന വോട്ടർമാരിൽ മൂന്നിലൊന്ന് ആളുകളുടെയും ശരിയായ വിലാസവും ഫോൺ നന്പറും ലഭ്യമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
13 പിസിസികൾ മാത്രമാണ് വോട്ടർമാരുടെ വിലാസം രേഖപ്പെടുത്തിയ പട്ടിക കൈമാറിയിട്ടുള്ളത്. 3267 പേരുടെ മേൽവിലാസവും ഇവർ പ്രതിനിധീകരിക്കുന്ന ബൂത്ത്, മണ്ഡലം കമ്മിറ്റി വിവരങ്ങളും ലഭ്യമല്ലെന്ന് പട്ടിക ചൂണ്ടിക്കാട്ടുന്നു.
ബിഹാർ, ഉത്തർപ്രദേശ് മുതലായ കോൺഗ്രസ് സംഘടനാസംവിധാനം ദുർബലമായ സംസ്ഥാനങ്ങളിൽ ആരാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് തിരിച്ചറിയുക ഏറെക്കുറെ അസാധ്യമായ പ്രക്രിയയാണ്.
വോട്ടർമാർക്ക് ഫോട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ടെങ്കിലും പേര് മാത്രം രേഖപ്പെടുത്തിയ പഴയ കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാൽ പ്രശ്നം വീണ്ടും സങ്കീർണമാവുകയാണ്.