മെയിൻപുരി: ഉത്തര്‍പ്രദേശില്‍ പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. മെയിന്‍പുരി ജില്ലയിലെ കൗരവലി ഗ്രാമത്തിലാണ് സംഭവം.
പ്രതിയുടെ അമ്മ ഉള്‍പ്പെടുന്ന സംഘമാണ് ക്രൂരത കാട്ടിയത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് ഇതേ ഗ്രാമത്തില്‍ തന്നെയുള്ള അഭിഷേക് എന്നായാളാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ഗര്‍ഭിണി ആയതോടെ സംഭവം വീട്ടുകാര്‍ അറിഞ്ഞു.
അഭിഷേകിനെതിരെ പോലീസ് പരാതി നല്കാന് മാതാപിതാക്കള്‍ ഒരുങ്ങിയെങ്കിലും നാട്ടുകൂട്ടം ഇടപെട്ട് ഇവരുടെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം അഭിഷേകിന്റെ അമ്മ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
എന്നാല്‍ വീട്ടിലെത്തിയ ഇവര്‍ കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അഭിഷേകിന്റെ അമ്മ ഉൾപ്പടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.
പ്രതിയുടെ അമ്മ ഉള്‍പ്പെടുന്ന സംഘമാണ് ക്രൂരത കാട്ടിയത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് ഇതേ ഗ്രാമത്തില്‍ തന്നെയുള്ള അഭിഷേക് എന്നായാളാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി സംഭവത്തെ കുറിച്ച് പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ ഗര്‍ഭിണി ആയതോടെ സംഭവം വീട്ടുകാര്‍ അറിഞ്ഞു.
അഭിഷേകിനെതിരെ പോലീസ് പരാതി നല്കാന് മാതാപിതാക്കള്‍ ഒരുങ്ങിയെങ്കിലും നാട്ടുകൂട്ടം ഇടപെട്ട് ഇവരുടെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം അഭിഷേകിന്റെ അമ്മ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
എന്നാല്‍ വീട്ടിലെത്തിയ ഇവര്‍ കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അഭിഷേകിന്റെ അമ്മ ഉൾപ്പടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.