പാലക്കാട്: വടക്കഞ്ചേരിയിലെ ബസ് അപകടവുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാവാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
അപകടത്തെ കുറിച്ച് ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ നേരിട്ടെത്തി സമർപ്പിക്കും. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഡിവൈഎസ്പി അറിയിച്ചു. രണ്ടു ബസുകളിലും സഞ്ചരിച്ചവരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും.
അപകട സമയത്ത് റോഡിൽ ഉണ്ടായിരുന്ന കാർ ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ജയപ്രകാശിൽ നിന്നും കൂടുതൽ വിവരങ്ങൾ ആരായും. അപകടത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ടൂറിസ്റ്റ് ബസിന്റെ മാനേജർ ഉൾപ്പെടെയുള്ള രണ്ടുപേരെ വിട്ടയച്ചു. സംഭവത്തിൽ ഇവർക്കു നേരിട്ടു പങ്കില്ലെന്നു തെളിഞ്ഞതിനെ തുടർന്നാണ് വിട്ടയച്ചത്. അപകടത്തെ തുടർന്ന് അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനേയും ഉടമ അരുണിനെയും റിമാൻഡ് ചെയ്തു.
അ പകടസമയത്ത് ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരുക്കേറ്റ ഇയാൾ കോട്ടയത്ത് ചികിത്സയിലാണ്.
അപകടത്തെ കുറിച്ച് ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ നേരിട്ടെത്തി സമർപ്പിക്കും. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഡിവൈഎസ്പി അറിയിച്ചു. രണ്ടു ബസുകളിലും സഞ്ചരിച്ചവരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും.
അപകട സമയത്ത് റോഡിൽ ഉണ്ടായിരുന്ന കാർ ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ജയപ്രകാശിൽ നിന്നും കൂടുതൽ വിവരങ്ങൾ ആരായും. അപകടത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ടൂറിസ്റ്റ് ബസിന്റെ മാനേജർ ഉൾപ്പെടെയുള്ള രണ്ടുപേരെ വിട്ടയച്ചു. സംഭവത്തിൽ ഇവർക്കു നേരിട്ടു പങ്കില്ലെന്നു തെളിഞ്ഞതിനെ തുടർന്നാണ് വിട്ടയച്ചത്. അപകടത്തെ തുടർന്ന് അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനേയും ഉടമ അരുണിനെയും റിമാൻഡ് ചെയ്തു.
അ പകടസമയത്ത് ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഗുരുതരമായി പരുക്കേറ്റ ഇയാൾ കോട്ടയത്ത് ചികിത്സയിലാണ്.