+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രിമിയൻ അതിർത്തിയിലെ പ്രധാന പാലം സ്ഫോടനത്തിൽ തകർന്നു

മോസ്കോ: റഷ്യക്രിമിയ ‌അതിർത്തിയിൽ നടന്ന സ്ഫോടനത്തിൽ ക്രിമിയയിലേക്കുള്ള സുപ്രധാന പാതയായ കെർച്ച് പാലത്തിന് കേടുപാട് സംഭവിച്ചു. ക്രിമിയയിലേക്ക് സഞ്ചരിക്കുകയായിരുന്ന
ക്രിമിയൻ അതിർത്തിയിലെ പ്രധാന പാലം സ്ഫോടനത്തിൽ തകർന്നു
മോസ്കോ: റഷ്യ-ക്രിമിയ ‌അതിർത്തിയിൽ നടന്ന സ്ഫോടനത്തിൽ ക്രിമിയയിലേക്കുള്ള സുപ്രധാന പാതയായ കെർച്ച് പാലത്തിന് കേടുപാട് സംഭവിച്ചു. ക്രിമിയയിലേക്ക് സഞ്ചരിക്കുകയായിരുന്ന ട്രക്ക് പൊട്ടിത്തെറിച്ച് പാതയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു.

ശനിയാഴ്ച രാവിലെ എട്ടരയോടെ നടന്ന സ്ഫോടനത്തിൽ പാലത്തിന്‍റെ സമീപത്തുള്ള ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിൽ ഘടിപ്പിച്ചിരുന്ന ഏഴ് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. 19 കിലോമീറ്റർ നീളമുള്ള പാതയ്ക്ക് കേടുപാട് സംഭവിച്ചെങ്കിലും പാലത്തിന്‍റെ ആർച്ചിന് കീഴെയുള്ള കെർച്ച് സ്ട്രെയിറ്റ് കപ്പൽചാലിനെ തകരാർ ബാധിച്ചിട്ടില്ല.

2014-ൽ യുക്രെയ്നിൽ നിന്ന് ക്രിമിയ പിടിച്ചെടുത്ത ശേഷം റഷ്യ നിർമിച്ച പാതയാണിത്. യുക്രെയ്ൻ അധിനിവേശത്തിൽ തിരിച്ചടി നേരിടാൻ തുടങ്ങിയതിന് ശേഷം ഈ പാലത്തിലൂടെ‌യാണ് റഷ്യ ഖേഴ്സൻ പ്രവിശ്യയിലേക്കുള്ള സൈനിക വാഹനങ്ങൾ കടത്തിവിടുന്നത്.

സ്ഫോടനത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് ആരോപണമുണ്ടെങ്കിലും ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവത്തിന് പിന്നാലെ വിജയാഹ്ലാദം പ്രകടിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ യുക്രെയ്ൻ നേതാക്കൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
More in Latest News :