പാപ്പിനിശേരി: പാപ്പിനിശേരി ചുങ്കം-ചാല ബൈപാസ സർവേക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കോട്ടക്കുന്നിൽ നാട്ടുകാർ സംഘടിച്ചു തടഞ്ഞു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടു പത്തുവർഷത്തിനകം അഞ്ചു വ്യത്യസ്ത അലൈൻമെന്റുകളാണ് ബന്ധപ്പെട്ടവർ തയാറാക്കിയിരുന്നത്. ഏറ്റവും ഒടുവിൽ നടത്തിയ സർവേക്കു ശേഷം കല്ലിടുകയും ചെയ്തിരുന്നു. ഇതായിരിക്കും അന്തിമ സർവേ എന്നായിരുന്നു അന്നു സർക്കാർ പ്രഖ്യാപിച്ചത്.
എന്നാൽ ഇതിനു ശേഷവും അലൈൻമെന്റിൽ അണിയറ നീക്കത്തിലൂടെ മാറ്റം വരുത്തി പുതിയ സ്ഥല സർവേ നടത്തുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ ഒരു സംഘം ഉദ്യോഗസ്ഥർ സർവേക്കെത്തുകയായിരുന്നു. ഇതറിഞ്ഞെത്തിയ ജനം സംഘടിച്ച് ആക്ഷൻ കമ്മിറ്റിയുടെ സർവേ നടപടികൾ തടസപ്പെടുത്തുകയായിരുന്നു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കോയ, കൺവീനർ സുഗുണൻ, സജീവൻ, രാജീവൻ എളയാവൂർ, ഷറഫുദ്ദീൻ, ധർമൻ, കെ.കെ. സുഹൈൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ തടഞ്ഞത്.
എന്നാൽ ഇതിനു ശേഷവും അലൈൻമെന്റിൽ അണിയറ നീക്കത്തിലൂടെ മാറ്റം വരുത്തി പുതിയ സ്ഥല സർവേ നടത്തുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ ഒരു സംഘം ഉദ്യോഗസ്ഥർ സർവേക്കെത്തുകയായിരുന്നു. ഇതറിഞ്ഞെത്തിയ ജനം സംഘടിച്ച് ആക്ഷൻ കമ്മിറ്റിയുടെ സർവേ നടപടികൾ തടസപ്പെടുത്തുകയായിരുന്നു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കോയ, കൺവീനർ സുഗുണൻ, സജീവൻ, രാജീവൻ എളയാവൂർ, ഷറഫുദ്ദീൻ, ധർമൻ, കെ.കെ. സുഹൈൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ തടഞ്ഞത്.