മഞ്ചേരി: ജില്ലാ കോണ്ഗ്രസ് കമ്മിറ്റി മെംബറായ ഷീബാ ഗോപാലനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതിനു ഐഎൻടിയുസി ജില്ലാ സെക്രട്ടറിക്ക് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു.
പെരിന്തൽമണ്ണ പാതാക്കര കോലോത്തുംപടി പച്ചീരി സുബൈറി (49)നെയാണ് മഞ്ചേരി എസ്സി,എസ്ടി സ്പെഷൽ കോടതി ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമം 294 ബി വകുപ്പ് പ്രകാരം മൂന്നു മാസം കഠിന തടവ്, 448, 506 വകുപ്പുകൾ പ്രകാരം ഒരു വർഷം വീതം കഠിന തടവ്, 3 (1)(എക്സ്) വകുപ്പ് പ്രകാരം ഒരു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
2014 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിൽ പരാതിക്കാരി നടത്തി വരുന്ന മ്യൂസിക് അക്കാഡമി റൂമിൽ നിയോജക മണ്ഡലം മഹിളാ കോണ്ഗ്രസ് കമ്മിറ്റി യോഗം നടന്നു കൊണ്ടിരിക്കുയായിരുന്നു. ഈ സമയം സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ പ്രതി യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മുഴുവൻ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യോഗത്തിന്റെ മിനുട്സ് ബുക്കും മറ്റും കൈക്കലാക്കാൻ ശ്രമിച്ച പ്രതിയെ പരാതിക്കാരി തടഞ്ഞു.
ഇതിൽ പ്രകോപിതനായ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ അബ്ദുള്ളക്കുട്ടി ഹാജരായി.
പെരിന്തൽമണ്ണ പാതാക്കര കോലോത്തുംപടി പച്ചീരി സുബൈറി (49)നെയാണ് മഞ്ചേരി എസ്സി,എസ്ടി സ്പെഷൽ കോടതി ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമം 294 ബി വകുപ്പ് പ്രകാരം മൂന്നു മാസം കഠിന തടവ്, 448, 506 വകുപ്പുകൾ പ്രകാരം ഒരു വർഷം വീതം കഠിന തടവ്, 3 (1)(എക്സ്) വകുപ്പ് പ്രകാരം ഒരു വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
2014 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിൽ പരാതിക്കാരി നടത്തി വരുന്ന മ്യൂസിക് അക്കാഡമി റൂമിൽ നിയോജക മണ്ഡലം മഹിളാ കോണ്ഗ്രസ് കമ്മിറ്റി യോഗം നടന്നു കൊണ്ടിരിക്കുയായിരുന്നു. ഈ സമയം സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ പ്രതി യോഗത്തിൽ പങ്കെടുക്കുകയായിരുന്ന മുഴുവൻ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. യോഗത്തിന്റെ മിനുട്സ് ബുക്കും മറ്റും കൈക്കലാക്കാൻ ശ്രമിച്ച പ്രതിയെ പരാതിക്കാരി തടഞ്ഞു.
ഇതിൽ പ്രകോപിതനായ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ അബ്ദുള്ളക്കുട്ടി ഹാജരായി.