ോകോഴിക്കോട്: കെഎസ്ആർടിസി ടെർമിനലിൽ യാത്രക്കാരെയും ജീവനക്കാരെയും വരവേറ്റ് ഇപ്പോഴും ഉപയോഗശൂന്യമായ മുറികളുംഫ്ളോറുകളും. ഇതുമുലം യാത്രക്കാർക്ക് എടിഎമ്മിൽപോകണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ മാവൂർ റോഡിലെ ഹോട്ടലുകൾ തന്നെ ശരണം. എറെ പ്രതീക്ഷയോടെ നഗര ഹൃദയഭാഗത്ത് പണിതുയർത്തിയ കെട്ടിടത്തിനാണ്ഈ ദുരവസ്ഥ. പുതിയ ബസ്റ്റാൻഡിൽ പോലും കെട്ടിടത്തിനുള്ളിൽ തന്നെ നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്പോഴാണ് ഉദ്ഘാടനം കഴിഞ്ഞ രണ്ടുവർഷമാകാനായിട്ടും ടെർമിനൽ തുടങ്ങിയ പടിതന്നെ നിൽക്കുന്നത്.
ടെർമിനലിൽ നിന്നും യാതൊരുവരുമാനവും നാളിതുവരെ കെഎസ്ആർടിസിക്കുണ്ടായിട്ടില്ല.വൈദ്യുതി ബില്ല് വാടക ഇനത്തിൽ പ്രതിമാസം 35,000 രൂപ അധിക ബാധ്യതയും വരുന്നു. 3,87,747 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെർമിനൽ തൂത്തും തുടച്ചും വൃത്തിയാക്കാൻ തന്നെ ലക്ഷക്കണക്കിന് രൂപ വേണം.ഫയർഫോഴ്സ് അനുമതിയും തുടർന്ന് നഗരസഭയുടെ കെട്ടിടനന്പറുകളും ലഭ്യമായാൽ മാത്രമേ ടെൻഡർ എടുത്ത മാക് അസോസിയേറ്റ്സിന് കെട്ടിടം കൈമാറാൻ സാധിക്കുകയുള്ളൂ.നിർമാണത്തിലെ അപാകതമൂലമാണ് അഗ്നിശമനസേനാവിഭാഗം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നതെന്നറിയുന്നു.പാർക്കിംഗ് ഏരിയയുടെ തൊട്ടുമുകളിലെ നില പൂർണമായും ഒഴിഞ്ഞുകിടക്കുകയാണ്.
കുറച്ചു ഭാഗത്തുമാത്രം ടൈൽ വിരിക്കാനുള്ള പ്രവൃത്തികൾ ബാക്കിനിൽക്കുന്നു. വിശാലമായ ഹോട്ടലും, കഫ്തീരിയയും ഇവിടെ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ ഇവിടെ മാലിന്യം നിറഞ്ഞ് ടൈലുകൾപോലും വൃത്തിഹീനമായി കഴിഞ്ഞു. ഇവിടെ ഇനി വീണ്ടും നവീകരണം നടത്തേണ്ടിവരും.കെട്ടിടത്തിലെ മുറികൾ വാടകയ്ക്ക് നൽകുക, കോർപ്പറേഷന്റെ വാടകയ്ക്ക് പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ ഓഫീസുകൾ ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റുക, യാത്രക്കാർക്കും ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ജീവനക്കാർ തന്നെ നിരന്തരം ഉന്നയിക്കുന്നു. വിവിധ യൂണിയനുകളുടെ ഇടപെടലിനെതുടർന്നാണ് ചെറിയ ചായക്കട ആരംഭിച്ചത്. വാടകയോ മറ്റു ചെലവുകളൊ നൽകേണ്ടതില്ലെങ്കിലും ചായ്ക്കും പലഹാരത്തിനും ഹോട്ടലുകളിലെ അതേ വിലതന്നെയാണ് ഈടാക്കുന്നത്. കെടിഡിഎഫ്സിയാണ് ബിഒടി വ്യവസ്ഥയിൽ കെട്ടിട നിർമാണം നടത്തിയത്. നടത്തിപ്പുചുമതലയും ഇവർക്കാണ്.
നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആരും ശ്രമിക്കുന്നുമില്ല. കോടികൾ മുടക്കി ടെർമിനൽ പണിതിട്ടും കോർപറേഷന്റെ സോണൽ ഓഫീസ് ഇപ്പോഴും മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ടു ടവറുകളിലായി 11 നിലകളുള്ള ടെർമിനൽ 53.30 കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. മാവൂർറോഡിൽ നിന്നും ബസ് ട്രാക്കുകളിലേക്കുള്ള പടികളുടെ വശങ്ങളിൽ, എടിഎം കൗണ്ടറിനും കോഫി ബാറിനും അനുയോജ്യമായ സ്ഥലം വെറുതെ കിടക്കയാണ്. ദീർഘദൂര യാത്രക്കാരും മറ്റും തിരക്കേറിയ റോഡു മുറിച്ചുകടന്നുവേണം എതിർവശത്തെ ഹോട്ടലുകളിലെത്താൻ. സ്റ്റാൻഡ് സമുച്ചയത്തിൽ ഹോട്ടൽ വരാതിരിക്കാൻ പുറമെനിന്ന് ഹോട്ടൽ ലോബിയുടെ വൻ സമ്മർദ്ദമുള്ളതായും സൂചനയുണ്ട്.
ടെർമിനലിൽ നിന്നും യാതൊരുവരുമാനവും നാളിതുവരെ കെഎസ്ആർടിസിക്കുണ്ടായിട്ടില്ല.വൈദ്യുതി ബില്ല് വാടക ഇനത്തിൽ പ്രതിമാസം 35,000 രൂപ അധിക ബാധ്യതയും വരുന്നു. 3,87,747 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെർമിനൽ തൂത്തും തുടച്ചും വൃത്തിയാക്കാൻ തന്നെ ലക്ഷക്കണക്കിന് രൂപ വേണം.ഫയർഫോഴ്സ് അനുമതിയും തുടർന്ന് നഗരസഭയുടെ കെട്ടിടനന്പറുകളും ലഭ്യമായാൽ മാത്രമേ ടെൻഡർ എടുത്ത മാക് അസോസിയേറ്റ്സിന് കെട്ടിടം കൈമാറാൻ സാധിക്കുകയുള്ളൂ.നിർമാണത്തിലെ അപാകതമൂലമാണ് അഗ്നിശമനസേനാവിഭാഗം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നതെന്നറിയുന്നു.പാർക്കിംഗ് ഏരിയയുടെ തൊട്ടുമുകളിലെ നില പൂർണമായും ഒഴിഞ്ഞുകിടക്കുകയാണ്.
കുറച്ചു ഭാഗത്തുമാത്രം ടൈൽ വിരിക്കാനുള്ള പ്രവൃത്തികൾ ബാക്കിനിൽക്കുന്നു. വിശാലമായ ഹോട്ടലും, കഫ്തീരിയയും ഇവിടെ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ ഇവിടെ മാലിന്യം നിറഞ്ഞ് ടൈലുകൾപോലും വൃത്തിഹീനമായി കഴിഞ്ഞു. ഇവിടെ ഇനി വീണ്ടും നവീകരണം നടത്തേണ്ടിവരും.കെട്ടിടത്തിലെ മുറികൾ വാടകയ്ക്ക് നൽകുക, കോർപ്പറേഷന്റെ വാടകയ്ക്ക് പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ ഓഫീസുകൾ ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റുക, യാത്രക്കാർക്കും ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ജീവനക്കാർ തന്നെ നിരന്തരം ഉന്നയിക്കുന്നു. വിവിധ യൂണിയനുകളുടെ ഇടപെടലിനെതുടർന്നാണ് ചെറിയ ചായക്കട ആരംഭിച്ചത്. വാടകയോ മറ്റു ചെലവുകളൊ നൽകേണ്ടതില്ലെങ്കിലും ചായ്ക്കും പലഹാരത്തിനും ഹോട്ടലുകളിലെ അതേ വിലതന്നെയാണ് ഈടാക്കുന്നത്. കെടിഡിഎഫ്സിയാണ് ബിഒടി വ്യവസ്ഥയിൽ കെട്ടിട നിർമാണം നടത്തിയത്. നടത്തിപ്പുചുമതലയും ഇവർക്കാണ്.
നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആരും ശ്രമിക്കുന്നുമില്ല. കോടികൾ മുടക്കി ടെർമിനൽ പണിതിട്ടും കോർപറേഷന്റെ സോണൽ ഓഫീസ് ഇപ്പോഴും മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ടു ടവറുകളിലായി 11 നിലകളുള്ള ടെർമിനൽ 53.30 കോടി രൂപ ചെലവിട്ടാണ് നിർമിച്ചത്. മാവൂർറോഡിൽ നിന്നും ബസ് ട്രാക്കുകളിലേക്കുള്ള പടികളുടെ വശങ്ങളിൽ, എടിഎം കൗണ്ടറിനും കോഫി ബാറിനും അനുയോജ്യമായ സ്ഥലം വെറുതെ കിടക്കയാണ്. ദീർഘദൂര യാത്രക്കാരും മറ്റും തിരക്കേറിയ റോഡു മുറിച്ചുകടന്നുവേണം എതിർവശത്തെ ഹോട്ടലുകളിലെത്താൻ. സ്റ്റാൻഡ് സമുച്ചയത്തിൽ ഹോട്ടൽ വരാതിരിക്കാൻ പുറമെനിന്ന് ഹോട്ടൽ ലോബിയുടെ വൻ സമ്മർദ്ദമുള്ളതായും സൂചനയുണ്ട്.