തിരുവമ്പാടി: ഗുണമേന്മയുള്ള ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്ത് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് തിരുവമ്പാടി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.
കൃഷി ഓഫീസർ പി. പ്രകാശിന്റെ മേൽനോട്ടത്തിൽ തിരുവമ്പാടി അഗ്രോ സർവീസ് സെന്ററാണ് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തത്.
പഞ്ചായത്തിന്റെ ഇടവിളകൃഷി പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തി 75 ശതമാനം സബ്സിഡിയോടെ കർഷകർക്ക് നല്കുന്നതിനാണ് വിത്ത് ഉപയോഗപ്പെടുത്തുന്നത്.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ചേർന്ന് വരും വർഷങ്ങളിലേക്ക് ആവശ്യമുള്ള വിത്ത് പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ആഗ്രോ സർവീസ് സെന്ററിന്റെ ചാർജ് വഹിക്കുന്ന കൃഷി ഓഫീസർ അറിയിച്ചു. വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ നിർവഹിച്ചു.
കൃഷി അസിസ്റ്റന്റുമാരായ ഇ.കെ. അബ്ദുൾ ഖാദർ, ടി.കെ. വൈശാഖ്, എൻ.കെ. സുമേഷ്, അഗ്രോ സർവീസ് സെന്റർ അംഗങ്ങളായ എൻ.കെ. അബ്ദുറഹിമാൻ കുട്ടി, അജിത്ത് കുമാർ, മോഹനൻ, കാർഷിക സർവകലാശാല ബിരുദ വിദ്യാർഥികളായ റോസ് മാത്യൂസ്, കെ.പി. സാബിക തുടങ്ങിയവർ പങ്കെടുത്തു.
കൃഷി ഓഫീസർ പി. പ്രകാശിന്റെ മേൽനോട്ടത്തിൽ തിരുവമ്പാടി അഗ്രോ സർവീസ് സെന്ററാണ് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്തത്.
പഞ്ചായത്തിന്റെ ഇടവിളകൃഷി പ്രോത്സാഹന പദ്ധതിയിൽ ഉൾപ്പെടുത്തി 75 ശതമാനം സബ്സിഡിയോടെ കർഷകർക്ക് നല്കുന്നതിനാണ് വിത്ത് ഉപയോഗപ്പെടുത്തുന്നത്.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ചേർന്ന് വരും വർഷങ്ങളിലേക്ക് ആവശ്യമുള്ള വിത്ത് പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ആഗ്രോ സർവീസ് സെന്ററിന്റെ ചാർജ് വഹിക്കുന്ന കൃഷി ഓഫീസർ അറിയിച്ചു. വിളവെടുപ്പിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ നിർവഹിച്ചു.
കൃഷി അസിസ്റ്റന്റുമാരായ ഇ.കെ. അബ്ദുൾ ഖാദർ, ടി.കെ. വൈശാഖ്, എൻ.കെ. സുമേഷ്, അഗ്രോ സർവീസ് സെന്റർ അംഗങ്ങളായ എൻ.കെ. അബ്ദുറഹിമാൻ കുട്ടി, അജിത്ത് കുമാർ, മോഹനൻ, കാർഷിക സർവകലാശാല ബിരുദ വിദ്യാർഥികളായ റോസ് മാത്യൂസ്, കെ.പി. സാബിക തുടങ്ങിയവർ പങ്കെടുത്തു.