ഏറ്റുമാനൂർ: പുറന്പോക്ക് ഭൂമി കണ്ടെത്താൻ അളവ് നടത്തിയ പേരൂരിലെ മീനച്ചിലാറിന്റെ തീരത്തു വീണ്ടും കൈയേറ്റം. ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റിനു വധഭീഷണി.
പേരൂർ പൂവത്തുംമൂടിനും കിണറ്റുംമൂട് തൂക്കുപാലത്തിനുമിടയിലുള്ള മീനച്ചിലാറിന്റെ തീരത്താണ് വീണ്ടും കൈയേറ്റം നടക്കുന്നത്. കൈയേറ്റഭൂമി തീയിട്ട് കൃഷിക്ക് ഒരുക്കുകയാണിപ്പോൾ. ഇക്കാര്യം പേരൂർ വില്ലേജ് ഓഫീസറെ അറിയിച്ച ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് മോൻസി പെരുമാലിക്കു നേരെയാണ് വധഭീഷണി ഉണ്ടായത്. മോൻസി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.
പൂവത്തുംമൂടിനും കിണറ്റുംമൂട് പാലത്തിനുമിടയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ 35 ഏക്കറോളം തീരപുറന്പോക്കുഭൂമി കൈയേറിയതായുള്ള ആക്ഷേപത്തെ തുടർന്ന് പുറന്പോക്ക് ഭൂമി തിട്ടപ്പെടുത്താൻ ഏതാനും ആഴ്ച മുന്‍പ് അളവ് നടന്നിരുന്നു.പുറന്പോക്ക് ഭൂമിയോട് ചേർന്നുള്ള ഭൂവുടമകളുടെ സ്ഥലം അളന്നു കുറ്റിയടിക്കുകയായിരുന്നു. പുറന്പോക്ക് അളന്നു തിട്ടപ്പെടുത്തിയതുമില്ല. ഭൂമി അളന്നശേഷം കല്ലിടാതെ കുറ്റിയടിച്ചത് അന്നുതന്നെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. കൈയേറ്റ മാഫിയ ഈ കുറ്റികൾ നീക്കംചെയ്തശേഷം ഇപ്പോൾ വീണ്ടും കൈയേറ്റ ഭൂമിയിൽ കൃഷിക്ക് സന്നാഹമൊരുക്കുകയാണ്.
ആറ്റുതീരത്തുനിന്നും വൻതോതിൽ എക്കൽമണ്ണ് കടത്തുന്നുമുണ്ട്. ഇത് വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ പേരിലാണ് ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റിനു നേരെ വധഭീഷണി ഉണ്ടായത്. കൈയേറ്റ മാഫിയയിൽപെടുന്ന ഒരു പോലീസുകാരന്റെ പിതാവാണ് വധഭീഷണി മുഴക്കിയതെന്നു ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റിന്റെ പരാതിയിൽ പറയുന്നു. കിണറ്റുംമൂട് പാലത്തിൽ ഫോണ്‍ ചെയ്തു നിൽക്കുകയായിരുന്ന പ്രസിഡന്റിനു നേർക്ക് അസഭ്യം പറഞ്ഞുകൊണ്ട് വെട്ടുകത്തിയുമായി പാഞ്ഞടുക്കുകയായിരുന്നത്രെ.
ആക്ഷൻ കൗണ്‍സിലിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഒടുവിൽ പുറന്പോക്ക് ഭൂമി കണ്ടെത്താൻ ഭൂമി അളക്കുന്നതിന് തീരുമാനിച്ചത്. അതുപോലും പൂർണമാക്കാതെ അധികൃതർ തന്നെ കൈയേറ്റ മാഫിയയെ സഹായിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നു. അതല്ലെങ്കിൽ റവന്യൂമന്ത്രിയുടെ ഉത്തരവിനു പോലും പുല്ലുവില കൽപ്പിക്കാൻ ജീവനക്കാർ ധൈര്യപ്പെടില്ലെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറയുന്നു.
മീനച്ചിലാറിന്റെ നാശത്തിനു വഴിതെളിക്കുന്ന കൈയേറ്റം ശ്രദ്ധയിൽ പെടുത്തുകയും കൈയേറ്റത്തിന്റെ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും കൈയേറ്റം തടയാൻ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
പേരൂർ പൂവത്തുംമൂടിനും കിണറ്റുംമൂട് തൂക്കുപാലത്തിനുമിടയിലുള്ള മീനച്ചിലാറിന്റെ തീരത്താണ് വീണ്ടും കൈയേറ്റം നടക്കുന്നത്. കൈയേറ്റഭൂമി തീയിട്ട് കൃഷിക്ക് ഒരുക്കുകയാണിപ്പോൾ. ഇക്കാര്യം പേരൂർ വില്ലേജ് ഓഫീസറെ അറിയിച്ച ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റ് മോൻസി പെരുമാലിക്കു നേരെയാണ് വധഭീഷണി ഉണ്ടായത്. മോൻസി ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.
പൂവത്തുംമൂടിനും കിണറ്റുംമൂട് പാലത്തിനുമിടയിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ 35 ഏക്കറോളം തീരപുറന്പോക്കുഭൂമി കൈയേറിയതായുള്ള ആക്ഷേപത്തെ തുടർന്ന് പുറന്പോക്ക് ഭൂമി തിട്ടപ്പെടുത്താൻ ഏതാനും ആഴ്ച മുന്‍പ് അളവ് നടന്നിരുന്നു.പുറന്പോക്ക് ഭൂമിയോട് ചേർന്നുള്ള ഭൂവുടമകളുടെ സ്ഥലം അളന്നു കുറ്റിയടിക്കുകയായിരുന്നു. പുറന്പോക്ക് അളന്നു തിട്ടപ്പെടുത്തിയതുമില്ല. ഭൂമി അളന്നശേഷം കല്ലിടാതെ കുറ്റിയടിച്ചത് അന്നുതന്നെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. കൈയേറ്റ മാഫിയ ഈ കുറ്റികൾ നീക്കംചെയ്തശേഷം ഇപ്പോൾ വീണ്ടും കൈയേറ്റ ഭൂമിയിൽ കൃഷിക്ക് സന്നാഹമൊരുക്കുകയാണ്.
ആറ്റുതീരത്തുനിന്നും വൻതോതിൽ എക്കൽമണ്ണ് കടത്തുന്നുമുണ്ട്. ഇത് വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ പേരിലാണ് ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റിനു നേരെ വധഭീഷണി ഉണ്ടായത്. കൈയേറ്റ മാഫിയയിൽപെടുന്ന ഒരു പോലീസുകാരന്റെ പിതാവാണ് വധഭീഷണി മുഴക്കിയതെന്നു ആക്ഷൻ കൗണ്‍സിൽ പ്രസിഡന്റിന്റെ പരാതിയിൽ പറയുന്നു. കിണറ്റുംമൂട് പാലത്തിൽ ഫോണ്‍ ചെയ്തു നിൽക്കുകയായിരുന്ന പ്രസിഡന്റിനു നേർക്ക് അസഭ്യം പറഞ്ഞുകൊണ്ട് വെട്ടുകത്തിയുമായി പാഞ്ഞടുക്കുകയായിരുന്നത്രെ.
ആക്ഷൻ കൗണ്‍സിലിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ഒടുവിൽ പുറന്പോക്ക് ഭൂമി കണ്ടെത്താൻ ഭൂമി അളക്കുന്നതിന് തീരുമാനിച്ചത്. അതുപോലും പൂർണമാക്കാതെ അധികൃതർ തന്നെ കൈയേറ്റ മാഫിയയെ സഹായിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നു. അതല്ലെങ്കിൽ റവന്യൂമന്ത്രിയുടെ ഉത്തരവിനു പോലും പുല്ലുവില കൽപ്പിക്കാൻ ജീവനക്കാർ ധൈര്യപ്പെടില്ലെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറയുന്നു.
മീനച്ചിലാറിന്റെ നാശത്തിനു വഴിതെളിക്കുന്ന കൈയേറ്റം ശ്രദ്ധയിൽ പെടുത്തുകയും കൈയേറ്റത്തിന്റെ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും കൈയേറ്റം തടയാൻ നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.