ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ബസ്സ്റ്റാൻഡിൽ ആർബിസി പ്രവർത്തകരുടെ നേതൃത്വത്തിൽ കുടിവെള്ള സംഭരണ തടയണയിൽ വെള്ളം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഉപവാസസമരത്തിൽ നൂറുക്കണക്കിനു സ്ത്രീകളും വിദ്യാർഥികളും പങ്കെടുത്തു. അഞ്ചാംദിനമായ ഇന്നലെ രണ്ടുസമരം നടന്നത്.
കോരയാർ തടയണയിൽ വെള്ളമെത്തുന്നില്ലെന്നാണ് ആർബിസി ഉപവാസ സമരസമിതി കൺവീനർ റിച്ചാർഡ് ആരോപിച്ചു. സമരത്തെ അനുകൂലിച്ച് ഫാ. ആൽബർട്ട് ആന്റണിയും സമരപന്തലിൽ എത്തി.കോരയാർ തടയണയിലേക്ക് വിട്ട വെള്ളം ഇപ്പോഴും കർഷകർ കൃഷിയാവശ്യത്തിനായി തിരിച്ചുവിടുന്നതായി ആരോപണം കൂടുതൽ ശക്‌തമാണ്. വരുംദിവസങ്ങളിൽ ഉപവാസസമരം കഴിഞ്ഞ ദിവസങ്ങളി ലേതിനേക്കാൾ കൂടുതൽ സജീവമാക്കുമെന്നും റിച്ചാർഡ് മുന്നറിയിപ്പു നല്കി.
കോരയാർ തടയണയിൽ വെള്ളമെത്തുന്നില്ലെന്നാണ് ആർബിസി ഉപവാസ സമരസമിതി കൺവീനർ റിച്ചാർഡ് ആരോപിച്ചു. സമരത്തെ അനുകൂലിച്ച് ഫാ. ആൽബർട്ട് ആന്റണിയും സമരപന്തലിൽ എത്തി.കോരയാർ തടയണയിലേക്ക് വിട്ട വെള്ളം ഇപ്പോഴും കർഷകർ കൃഷിയാവശ്യത്തിനായി തിരിച്ചുവിടുന്നതായി ആരോപണം കൂടുതൽ ശക്‌തമാണ്. വരുംദിവസങ്ങളിൽ ഉപവാസസമരം കഴിഞ്ഞ ദിവസങ്ങളി ലേതിനേക്കാൾ കൂടുതൽ സജീവമാക്കുമെന്നും റിച്ചാർഡ് മുന്നറിയിപ്പു നല്കി.