തിരുവനന്തപുരം: നഗരത്തിലെ വർദ്ധിച്ചുവരുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ലൈൻ ട്രാഫിക് അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തുന്നതിന് ട്രാഫിക് സുരക്ഷാ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിലെ എട്ട് പ്രധാന റോഡുകളിൽ ലൈൻ ട്രാഫിക് സംവിധാനം ഏർപ്പെടുത്തും.
കഴക്കൂട്ടം - ചാക്ക ബൈപാസ്, കേശവദാസപുരം - പി.എം.ജി, കവടിയാർ - പാളയം, പാളയം - ഈസ്റ്റ് ഫോർട്ട്, ശാസ്തമംഗലം - വെള്ളയന്പലം, വെള്ളയന്പലം - വഴുതയ്ക്കാട്, കരമന - പ്രാവച്ചന്പലം, ഈഞ്ചയ്ക്കൽ - കോവളം എന്നീ റൂട്ടുകളിലാണ് ലൈൻ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുകയെന്ന് എഡിഎം ജോണ് വി. സാമുവൽ യോഗത്തിൽ അറിയിച്ചു. ഈ റൂട്ടുകളിലൂടെ റോഡിന്റെ ഇടതുഭാഗത്തെ ലൈനിൽകൂടി മാത്രമേ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ ഗതാഗതം അനുവദിക്കുകയുള്ളൂ.
ജംഗ്ഷനുകളുടെ നൂറ് മീറ്റർ ചുറ്റളവിൽ ഓവർടേക്കിങ് നിരോധിക്കും. ലൈൻ ട്രാഫിക് സംവിധാനം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസത്തേയ്ക്ക് കണ്ടുകെട്ടുന്നതിനും യോഗം തീരുമാനിച്ചു. മാർച്ച് ഒന്ന് മുതൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ ബസ് സ്റ്റോപ്പുകളുടെ സ്ഥാനങ്ങളിൽ പുനക്രമീകരണം നടത്തും. സ്റ്റാച്ച്യു ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പ് എസ്ബിഐയുടെ സമീപത്തുള്ള ബസ് ബേയിലേയ്ക്കും പാളയം പള്ളിക്ക് എതിർവശത്തുള്ള പേരൂർക്കട ശാസ്തമംഗലം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് പബ്ലിക് ലൈബ്രറിയുടെ എതിർവശത്തുള്ള ബസ് ബേയിലേയ്ക്ക് മാറ്റുന്നതിനും തീരുമാനമായി.
തിരക്കുള്ള റോഡുകളുടെ വശങ്ങളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ്് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിന് മുന്നോടിയായി രണ്ട് മണിക്കൂറിലധികം റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകി.
റോഡുകളുടെ സമീപത്ത് അപകടകരമാം വിധം ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടെത്തി കർശനമായി നിയന്ത്രിക്കുന്നതിനും യോഗം തീരുമാനിച്ചു.
റോഡിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും ഫ്ളക്സുകളും ഈ മാസം 28 ന് മുൻപ് നീക്കം ചെയ്യുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ളവയ്ക്ക് നോട്ടീസ് നൽകി മാർച്ച് 15 നകം നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റോഡരികിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. കെഎസ്.ആർടിസി ബസുകളടക്കം സ്പീഡ് ഗവർണർ നിർബന്ധമാക്കിയിട്ടുള്ള വാഹനങ്ങളിൽ അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനും അല്ലാത്തവയ്ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
സൈൻബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കും. സീബ്രാ ക്രോസിങ്ങിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുന്നത് സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ ശനിയാഴ്ചകളിലും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ ഉൾപ്പെടുത്തി ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കും. ഗ്രാമീണ റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാർച്ച് അഞ്ചിനകം പഞ്ചാത്ത്തല സമിതികൾ രൂപീകരിക്കും.
യോഗത്തിൽ ടിആർഡിസി എൽ ഡയറക്ടർ അനിൽ കുമാർ പണ്ഡാല, ആർടിഒ മാരായ സജിത്. വി, മുരളീകൃഷ്ണൻ. ബി, നാഷണൽ ഹൈവേ എക്സി. എൻജിനീയർ ബിന്ദു. ആർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
കഴക്കൂട്ടം - ചാക്ക ബൈപാസ്, കേശവദാസപുരം - പി.എം.ജി, കവടിയാർ - പാളയം, പാളയം - ഈസ്റ്റ് ഫോർട്ട്, ശാസ്തമംഗലം - വെള്ളയന്പലം, വെള്ളയന്പലം - വഴുതയ്ക്കാട്, കരമന - പ്രാവച്ചന്പലം, ഈഞ്ചയ്ക്കൽ - കോവളം എന്നീ റൂട്ടുകളിലാണ് ലൈൻ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുകയെന്ന് എഡിഎം ജോണ് വി. സാമുവൽ യോഗത്തിൽ അറിയിച്ചു. ഈ റൂട്ടുകളിലൂടെ റോഡിന്റെ ഇടതുഭാഗത്തെ ലൈനിൽകൂടി മാത്രമേ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ ഗതാഗതം അനുവദിക്കുകയുള്ളൂ.
ജംഗ്ഷനുകളുടെ നൂറ് മീറ്റർ ചുറ്റളവിൽ ഓവർടേക്കിങ് നിരോധിക്കും. ലൈൻ ട്രാഫിക് സംവിധാനം ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസത്തേയ്ക്ക് കണ്ടുകെട്ടുന്നതിനും യോഗം തീരുമാനിച്ചു. മാർച്ച് ഒന്ന് മുതൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ ബസ് സ്റ്റോപ്പുകളുടെ സ്ഥാനങ്ങളിൽ പുനക്രമീകരണം നടത്തും. സ്റ്റാച്ച്യു ജംഗ്ഷനിലുള്ള ബസ് സ്റ്റോപ്പ് എസ്ബിഐയുടെ സമീപത്തുള്ള ബസ് ബേയിലേയ്ക്കും പാളയം പള്ളിക്ക് എതിർവശത്തുള്ള പേരൂർക്കട ശാസ്തമംഗലം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ് പബ്ലിക് ലൈബ്രറിയുടെ എതിർവശത്തുള്ള ബസ് ബേയിലേയ്ക്ക് മാറ്റുന്നതിനും തീരുമാനമായി.
തിരക്കുള്ള റോഡുകളുടെ വശങ്ങളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ്് സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിന് മുന്നോടിയായി രണ്ട് മണിക്കൂറിലധികം റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകി.
റോഡുകളുടെ സമീപത്ത് അപകടകരമാം വിധം ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടെത്തി കർശനമായി നിയന്ത്രിക്കുന്നതിനും യോഗം തീരുമാനിച്ചു.
റോഡിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും ഫ്ളക്സുകളും ഈ മാസം 28 ന് മുൻപ് നീക്കം ചെയ്യുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിട്ടുള്ളവയ്ക്ക് നോട്ടീസ് നൽകി മാർച്ച് 15 നകം നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റോഡരികിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. കെഎസ്.ആർടിസി ബസുകളടക്കം സ്പീഡ് ഗവർണർ നിർബന്ധമാക്കിയിട്ടുള്ള വാഹനങ്ങളിൽ അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനും അല്ലാത്തവയ്ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
സൈൻബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കും. സീബ്രാ ക്രോസിങ്ങിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുന്നത് സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ ശനിയാഴ്ചകളിലും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ ഉൾപ്പെടുത്തി ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കും. ഗ്രാമീണ റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാർച്ച് അഞ്ചിനകം പഞ്ചാത്ത്തല സമിതികൾ രൂപീകരിക്കും.
യോഗത്തിൽ ടിആർഡിസി എൽ ഡയറക്ടർ അനിൽ കുമാർ പണ്ഡാല, ആർടിഒ മാരായ സജിത്. വി, മുരളീകൃഷ്ണൻ. ബി, നാഷണൽ ഹൈവേ എക്സി. എൻജിനീയർ ബിന്ദു. ആർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.