+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമരമുഖം മാറി സരസമുഖങ്ങൾ ക്ലാസുകളിലെത്തി; ആട്ടവും പാട്ടും മേളവുമായി ആദ്യദിനം

പേരൂർക്കട: വിദ്യാർഥി സമരം മൂലം ഒരുമാസത്തിലേറെയായി അടച്ചിട്ടിരുന്ന ലോ അക്കാഡമിയിലെ അദ്ധ്യയനം പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഒന്പതു മുതൽ തന്നെ വിദ്യാർഥിക
സമരമുഖം മാറി സരസമുഖങ്ങൾ ക്ലാസുകളിലെത്തി;  ആട്ടവും പാട്ടും മേളവുമായി ആദ്യദിനം
പേരൂർക്കട: വിദ്യാർഥി സമരം മൂലം ഒരുമാസത്തിലേറെയായി അടച്ചിട്ടിരുന്ന ലോ അക്കാഡമിയിലെ അദ്ധ്യയനം പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഒന്പതു മുതൽ തന്നെ വിദ്യാർഥികൾ അക്കാഡമിയിൽ എത്തിയിരുന്നു.
കോളജിൽ യൂണിഫോം നിർബന്ധമാക്കിയിരുന്നുവെങ്കിലും വളരെ കുറച്ചു കുട്ടികൾ മാത്രമാണ് യൂണിഫോം ധരിച്ചെത്തിയത്. മുന്പ് സമയം അൽപ്പം വൈകിയാൽ പേടിയോടെയാണ് ഇവിടേക്ക് എത്തുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. സമയം വൈകി എത്തുന്നവരെ കാരണം എന്താണെന്നുപോലും തിരക്കാതെ പ്രിൻസിപ്പൽ അധിക്ഷേപിക്കാറുണ്ടെ ന്നാണ് വിദ്യാർഥികളുടെ ആരോപണം. ഇപ്പോൾ പേടികൂടാതെ ക്യാന്പസിലേക്ക് എത്താൻ സാധിക്കുന്നുണ്ടെ ന്ന് അവർ പറയുന്നു. ഇത് ഒരു പുതിയ തുടക്കമാണ്. മാറ്റത്തിന്‍റെ മുന്നോടിയായി ഇതിനെ കാണുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. ക്ലാസ് തുടങ്ങിയ ആദ്യമണിക്കൂറിനുശേഷം വിദ്യാർഥികൾ ആട്ടവും പാട്ടും മേളവും പ്രകടനവുമായി ക്യാന്പസിനുള്ളിൽ സന്തോഷം പങ്കുവച്ചു.
വിദ്യാർഥി ഐക്യത്തിന്‍റെ പേരിലുള്ള മുദ്രാവാക്യം വിളികളും ക്യാന്പസിൽ അലയടിച്ചു. ഇനി ഏത് സാഹചര്യത്തിലും പ്രതികരിക്കേണ്ട ി വന്നാൽ ശക്തമായി പ്രതികരിക്കുകയും തങ്ങളുടെ അവകാശങ്ങൾക്കുവേണ്ട ി നിലകൊള്ളുകയും ചെയ്യുമെന്നും സമരത്തിന് നേതൃത്വം നൽകിയ പെണ്‍കുട്ടികൾ അവകാശപ്പെട്ടു. പുതിയ പ്രിൻസിപ്പലിനെ നിയമിച്ചിട്ടില്ലാത്തതിനാൽ വൈസ് പ്രിൻസിപ്പലിനാണ് താൽക്കാലിക ചുമതല.
ലോ അക്കാഡമിയിലെ വിദ്യാർഥികൾക്ക് ബിജെപി മുൻസംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍റെ നേതൃത്വത്തിൽ വീട്ടിൽ സൽക്കാരം ഒരുക്കിയിരുന്നു. സമരനേതാക്കളെല്ലാം സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ബിജെപി നേതാക്കളായ വി.വി രാജേഷ്, എസ്.സുരേഷ്, സി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു.
അക്കാഡമിയിലെ പ്രശ്നങ്ങൾ അവസാനിപ്പിച്ചുവെങ്കിലും സുരക്ഷയുടെ കാര്യത്തിൽ തൽക്കാലം പിന്നോട്ടില്ലെന്ന നിലപാടിലാണ് പോലീസ്. പോലീസ് കുറച്ചുദിവസം കൂടി ക്യാന്പസിനു സമീപം ക്യാന്പ് ചെയ്യും.