+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരിച്ചിറ്റൂർ മലയിൽ കാട്ടുതീ ഏക്കറുകണക്കിനു സ്ഥലം കത്തി നശിച്ചു

നെടുമങ്ങാട്: തിരിച്ചിറ്റൂർ മലയിൽ കാട്ടുതീ ഏക്കറുകണക്കിനു മലയോര പച്ചപ്പുകളും കൃഷിയിടവും റബർ തോട്ടവും കത്തി നശിച്ചു.വ്യാപക നാശത്തിൽ നിന്നും രക്ഷിച്ചത് പ്ര
തിരിച്ചിറ്റൂർ  മലയിൽ കാട്ടുതീ ഏക്കറുകണക്കിനു സ്ഥലം കത്തി നശിച്ചു
നെടുമങ്ങാട്: തിരിച്ചിറ്റൂർ മലയിൽ കാട്ടുതീ ഏക്കറുകണക്കിനു മലയോര പച്ചപ്പുകളും കൃഷിയിടവും റബർ തോട്ടവും കത്തി നശിച്ചു.
വ്യാപക നാശത്തിൽ നിന്നും രക്ഷിച്ചത് പ്രദേശവാസികളുടെ ജാഗ്രത്തായ ഇടപെടൽ. അഗ്നി ശമന സേന പകച്ചു നിന്നിടത്ത് തുള്ളിവെള്ളമില്ലാതെ തീ പടർച്ച തടയാൻ ജനങ്ങൾ നടത്തിയ പ്രതിരോധം മാതൃകാ പരമായി.ആനാട് പഞ്ചായത്തിൽ പെട്ട വേങ്കവിള,താന്നിമൂട് തിരിച്ചിറ്റൂർ മലയാണ് ഇന്നലെ ഉച്ചയോടെ കാട്ടു തീയുടെ പിടിയിലമർന്നത്.

മലയിലെ പാറയ്ക്കു മുകളിൽ പതിവായി എത്താറുള്ള സമൂഹവിരുദ്ധർ പുകവലിക്കാൻ കത്തിച്ച തീ അലസമായി വലിച്ചെറിഞ്ഞതോ,മനപ്പൂർവ്വം കത്തിച്ചതോ ആവാം തീ പടർച്ചയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.













ചെവ്വാഴ്ച ഉച്ചയോടെ റോഡുവശത്തെ താമസക്കാരാണ് മല മുകളിൽ തീ പടരുന്നത് ആദ്യം കണ്ടത്.മലയടിവാരത്ത് ചുറ്റുമായി നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.ഏക്കറുകണക്കിന് കൃഷിയിടവും ഉണ്ട്.എന്നാൽ മലയിൽ തി പടരുന്നത് ഇവർക്കു കാണാനോ അറിയാനോ കഴിയില്ല.തീ ആളിയെത്തി നാശംവിതച്ചു തുടങ്ങുമ്പോഴെ അറിയാൻ കഴിയൂ.തീ ആളിയിറങ്ങിയാൽ പ്രതിരോധിക്കാൻ കഴിയുകയുമില്ല.
കൃഷിയിടവും വീടുകളും പൂർണ്ണമായും അഗ്നിക്കിരയാകും.തീ പടർച്ച കണ്ടയുടൻ നാട്ടുകാർ നാട്ടുകാർ പ്രദേശ വാസികളെ വിവരം അറിയിച്ചു.ഇവർ അഗ്നി ശമന സേനയെ വിവരം അറിയിച്ചെങ്കിലും മലയിൽ കയറാൻ പ്രയാസമാണെന്നും ഓസിന് നീളമില്ലെന്നും അറിയിചഛച് കൈമലർത്തി.അപ്പോഴേയ്ക്കും തീ ആളിയിറങ്ങി മനുഷ്യവാസ കേന്ദ്രത്തിനു സമീപം എത്തിക്കഴിഞ്ഞു.തീയണയ്ക്കാൻ സമീപത്തിലെ കിണറുകളിലോ നീരൊഴുക്ക് ചാലുകളിലോ തുള്ളി വെള്ളമില്ല.സംഘടിച്ച ജനം മലയ്ക്കു ചുറ്റുമുള്ള കാടും കരിയിലകളും തീ പടരാൻ സാധ്യതയുള്ളതൊക്കെയും നീക്കം ചെയ്തു.കരിയിലകൾവരെ ഒരേമനസ്സോടെ ജനങ്ങൾ നീക്കി.പടർന്നെത്തിയ തീ ആ ഭാഗംവരെ ആളിയെത്തി കെട്ടറങ്ങി.
തിരിച്ചിട്ടൂർ ശിവവിക്ഷണു ക്ഷേത്ര പരിസരത്തെ കാടും റബ്ബർ പുരയിടവും മലമുകളിലെ സ്വകാര്യവ്യക്തികളുടെ കൃഷിയിടവും മലമുകളിൽ പ്രവർത്തിക്കുന്ന ഹനുമാൻ ക്ഷേത്ര പുരയിടവും സമീപത്തെ റബ്ബർ തോട്ടവും കത്തി നശിച്ചു.രാത്രിയോടെയാണ് തീ പടർച്ച ശമിച്ചത്.