തിരുവനന്തപുരം: ജനങ്ങൾ തെരഞ്ഞെടുത്തു. നഗരഹൃദയ മേഖലയും കഴക്കൂട്ടം- കോവളം ബൈപാസ് മേഖലയും മെഡിക്കൽകോളജ് ജനറൽ ആശുപത്രി മേഖലയും ഇനി കോർപറേഷൻ നടപ്പാക്കുന്ന സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി വികസന പദ്ധതികൾ നടപ്പാക്കാനുള്ള പ്രധാനകേന്ദ്രങ്ങളാകും.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, ബാലറ്റ്പേപ്പർ, ഓണ്‍ലൈൻ എന്നീ മാർഗങ്ങൾ മുഖേനയാണ് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടുകിട്ടിയതേ ഈ പ്രദേശങ്ങൾക്കാണ്. പാൻസിറ്റി ഡെവലപ്മെൻറ് ഒഴികെയാണ് ഈ മൂന്നു മേഖലകളെയും സ്മാർട്ട് ആക്കാൻ തെരഞ്ഞെടുത്തത്.
തൈക്കാട്, വലിയശാല, ചാല, തന്പാനൂർ, ഫോർട്ട്, പാളയം വഴുതക്കാട് എന്നിവ ഉൾപ്പെടുന്നതാണ് നഗരഹൃദയ മേഖല. ബൈപ്പാസ് ഹെറിറ്റേജ് സെൻട്രൽ കോറിഡോർ മേഖലയിൽ വെള്ളാർ, തിരുവല്ലം, പുത്തൻപള്ളി, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മുട്ടത്തറ, ശ്രീവരാഹം, പെരുന്താന്നി, ചാക്ക, കരിക്കകം, കടകംപള്ളി, കുളത്തൂർ, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ, കഴക്കൂട്ടം, ഹാർബർ, അന്പലത്തറ, മാണിക്യവിളാകം, വള്ളക്കടവ് എന്നിവയും മെഡിക്കൽ കോളജ്, ജനറൽ ഹോസ്പിറ്റൽ മേഖലയിൽ ഉൾപ്പെടുന്ന മെഡിക്കൽ കോളജ്, പട്ടം, കണ്ണമ്മൂല, പേട്ട, വഞ്ചിയൂർ എന്നീ വാർഡുകളിലുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
നഗര വികസനം, നഗര നവീകരണം, ഹരിത വികസനം എന്നീ പദ്ധതികളാണ് ഇവിടങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കുക. എന്നാൽ പദ്ധതികൾക്കാവശ്യമായ സ്ഥലത്തിന്റെ ലഭ്യത അടക്കമുള്ള കാര്യങ്ങളെ കുറിച്ചു തീരുമാനിക്കാൻ കോർപറേഷൻ തല സാങ്കേതിക സമിതി രണ്ടു ദിവസത്തിനകം ചേരും.
ഓണ്‍ലൈൻ വഴി വോട്ട് ചെയ്യാനുള്ള അവസരം ഇന്നലെ രാത്രി 12 വരെയായിരുന്നു. എന്നാൽ വൈകുന്നേരം ആറു വരെയുള്ള വോട്ടുകൾ പരിഗണിച്ചാണ് നഗരഹൃദയ മേഖലയും കഴക്കൂട്ടം കോവളം ബൈപാസ് മേഖലയും മെഡിക്കൽ കോളജ് ജനറൽ ആശുപത്രി മേഖലയും തെരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ ആകെ 1,09,092 പേരാണ് പങ്കെടുത്തത്. 43, 312 പേർ ബാലറ്റ് വഴി വോട്ടു ചെയ്തു. 54,462 പേർ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം മുഖേനയും 11,318 പേർ ഓണ്‍ലൈൻ വഴിയും വോട്ടെടുപ്പിൽ പങ്കെടുത്തു. നൂറു വാർഡുകളെ ഏഴ് മേഖലകളായി തിരിച്ചാണ് വോട്ടെടുപ്പിൽ ഉൾക്കൊള്ളിച്ചത്. മേയർ വി.കെ.പ്രശാന്ത് പ്രതിനിധീകരിക്കുന്ന കഴക്കൂട്ടം മേഖല വോട്ടെടുപ്പിൽ നാലാം സ്ഥാനത്തായി.
മാർച്ച് 20 ഓടെ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള സ്മാർട്ട്സിറ്റി രൂപരേഖ തയാറാകുമെന്ന് മേയർ വി.കെ.പ്രശാന്ത് അറിയിച്ചു. കുറഞ്ഞത് 500 കോടിയുടെ വികസന പദ്ധതികൾ പ്രതീക്ഷിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നാല് വികസന മാതൃകകളാണ് നടപ്പാക്കുന്നത്. ഇതിൽ പാൻസിറ്റി ഡെവലപ്മെൻറ് പദ്ധതി കോർപറേഷൻ പരിധിയിലെ നൂറുവാർഡുകളിലും നടപ്പാക്കും. മറ്റ് പദ്ധതികളായ നഗരവികസനം, നഗര വീകരണം, ഹരിതവികസനം എന്നിവ നിശ്ചിത വാർഡുകളുകൾ ഉൾപ്പെടുന്ന മേഖലകളിൽ മാത്രമേ നടപ്പാക്കാൻ കഴിയൂ. നഗര വികസന പദ്ധതി നടപ്പാക്കാൻ കുറഞ്ഞത് 500 ഏക്കറും നഗര നവീകരണത്തിനായി 50 ഏക്കറും ഹരിത വികസന പദ്ധതി നടത്തിപ്പിന് കുറഞ്ഞത് 250 ഏക്കറുമാണ് ആവശ്യം.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, ബാലറ്റ്പേപ്പർ, ഓണ്‍ലൈൻ എന്നീ മാർഗങ്ങൾ മുഖേനയാണ് ജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടുകിട്ടിയതേ ഈ പ്രദേശങ്ങൾക്കാണ്. പാൻസിറ്റി ഡെവലപ്മെൻറ് ഒഴികെയാണ് ഈ മൂന്നു മേഖലകളെയും സ്മാർട്ട് ആക്കാൻ തെരഞ്ഞെടുത്തത്.
തൈക്കാട്, വലിയശാല, ചാല, തന്പാനൂർ, ഫോർട്ട്, പാളയം വഴുതക്കാട് എന്നിവ ഉൾപ്പെടുന്നതാണ് നഗരഹൃദയ മേഖല. ബൈപ്പാസ് ഹെറിറ്റേജ് സെൻട്രൽ കോറിഡോർ മേഖലയിൽ വെള്ളാർ, തിരുവല്ലം, പുത്തൻപള്ളി, ബീമാപള്ളി ഈസ്റ്റ്, ബീമാപള്ളി, മുട്ടത്തറ, ശ്രീവരാഹം, പെരുന്താന്നി, ചാക്ക, കരിക്കകം, കടകംപള്ളി, കുളത്തൂർ, ആറ്റിപ്ര, പൗണ്ടുകടവ്, പള്ളിത്തുറ, കഴക്കൂട്ടം, ഹാർബർ, അന്പലത്തറ, മാണിക്യവിളാകം, വള്ളക്കടവ് എന്നിവയും മെഡിക്കൽ കോളജ്, ജനറൽ ഹോസ്പിറ്റൽ മേഖലയിൽ ഉൾപ്പെടുന്ന മെഡിക്കൽ കോളജ്, പട്ടം, കണ്ണമ്മൂല, പേട്ട, വഞ്ചിയൂർ എന്നീ വാർഡുകളിലുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
നഗര വികസനം, നഗര നവീകരണം, ഹരിത വികസനം എന്നീ പദ്ധതികളാണ് ഇവിടങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കുക. എന്നാൽ പദ്ധതികൾക്കാവശ്യമായ സ്ഥലത്തിന്റെ ലഭ്യത അടക്കമുള്ള കാര്യങ്ങളെ കുറിച്ചു തീരുമാനിക്കാൻ കോർപറേഷൻ തല സാങ്കേതിക സമിതി രണ്ടു ദിവസത്തിനകം ചേരും.
ഓണ്‍ലൈൻ വഴി വോട്ട് ചെയ്യാനുള്ള അവസരം ഇന്നലെ രാത്രി 12 വരെയായിരുന്നു. എന്നാൽ വൈകുന്നേരം ആറു വരെയുള്ള വോട്ടുകൾ പരിഗണിച്ചാണ് നഗരഹൃദയ മേഖലയും കഴക്കൂട്ടം കോവളം ബൈപാസ് മേഖലയും മെഡിക്കൽ കോളജ് ജനറൽ ആശുപത്രി മേഖലയും തെരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ ആകെ 1,09,092 പേരാണ് പങ്കെടുത്തത്. 43, 312 പേർ ബാലറ്റ് വഴി വോട്ടു ചെയ്തു. 54,462 പേർ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം മുഖേനയും 11,318 പേർ ഓണ്‍ലൈൻ വഴിയും വോട്ടെടുപ്പിൽ പങ്കെടുത്തു. നൂറു വാർഡുകളെ ഏഴ് മേഖലകളായി തിരിച്ചാണ് വോട്ടെടുപ്പിൽ ഉൾക്കൊള്ളിച്ചത്. മേയർ വി.കെ.പ്രശാന്ത് പ്രതിനിധീകരിക്കുന്ന കഴക്കൂട്ടം മേഖല വോട്ടെടുപ്പിൽ നാലാം സ്ഥാനത്തായി.
മാർച്ച് 20 ഓടെ കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള സ്മാർട്ട്സിറ്റി രൂപരേഖ തയാറാകുമെന്ന് മേയർ വി.കെ.പ്രശാന്ത് അറിയിച്ചു. കുറഞ്ഞത് 500 കോടിയുടെ വികസന പദ്ധതികൾ പ്രതീക്ഷിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നാല് വികസന മാതൃകകളാണ് നടപ്പാക്കുന്നത്. ഇതിൽ പാൻസിറ്റി ഡെവലപ്മെൻറ് പദ്ധതി കോർപറേഷൻ പരിധിയിലെ നൂറുവാർഡുകളിലും നടപ്പാക്കും. മറ്റ് പദ്ധതികളായ നഗരവികസനം, നഗര വീകരണം, ഹരിതവികസനം എന്നിവ നിശ്ചിത വാർഡുകളുകൾ ഉൾപ്പെടുന്ന മേഖലകളിൽ മാത്രമേ നടപ്പാക്കാൻ കഴിയൂ. നഗര വികസന പദ്ധതി നടപ്പാക്കാൻ കുറഞ്ഞത് 500 ഏക്കറും നഗര നവീകരണത്തിനായി 50 ഏക്കറും ഹരിത വികസന പദ്ധതി നടത്തിപ്പിന് കുറഞ്ഞത് 250 ഏക്കറുമാണ് ആവശ്യം.