കൊണ്ടോട്ടി: കരിപ്പൂർ റണ്‍വേ റീകാർപ്പറ്റിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഡിജിസിഎ നടത്തിയ പരിശോധനാ റിപ്പോർട്ട് ഹജ്ജ് സർവീസ് അനുമതിക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വ്യോമയാന മന്ത്രിയുടെ നിർദേശത്തിൽ കഴിഞ്ഞ മാസം ഒന്‍പത്, 10 തിയതികളിലാണ് നവീകരിച്ച റണ്‍വേ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ദക്ഷിണ മേഖലാ ഡയറക്ടർ മനോജ് ബൊക്കാഡെ, എയർപോർട്ട് അഥോറിറ്റി ഡൽഹി കേന്ദ്രകാര്യലയ ജനറൽ മാനേജർ രാഗേഷ് സംഗ്, സീനിയർ മാനേജർ വിനോദ് ജഗ്ഗി എന്നിവരടങ്ങുന്ന സംഘം പരിശോധിച്ചത്.
റീ കാർപ്പറ്റിംഗ് പൂർത്തിയായ കരിപ്പൂർ വിമാനത്താവളത്തിന്റെ റണ്‍വേയിൽ 300,350 യാത്രക്കാരെ ഉൾക്കൊളളുന്ന എ330 ടൈപ്പ് വിമാനങ്ങൾക്ക് സർവീസ് നടത്താനുളള പ്രാപ്തിയുണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. വിമാനത്താവള റീകാർപ്പറ്റിംഗ് പൂർത്തിയായ റണ്‍വേ ബലപ്രാപ്തി നേടിയിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ എ330 ടൈപ്പ് വിമാനങ്ങൾക്ക് സർവീസ് നടത്താനുളള അനുമതി നൽകണമെന്ന് എയർപോർട്ട് അഥോറിറ്റിയും ഡിജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഡിജിസിഎ പരിശോധനാ റിപ്പോർട്ട് പരിഗണിച്ചാൽ ഈ വർഷം കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് സാധ്യമാവുമായിരുന്നു. എന്നാൽ ഇതു പരിഗണിക്കുന്നതിന് മുന്‍പായി നെടുന്പാശേരിയിൽ ഹജ്ജിനു വിമാന ടെൻഡർ വിളിക്കുകയായിരുന്നു. 9383 അടിയിലാണ് കരിപ്പൂർ റണ്വേയുളളത്.
2860 മീറ്റർ നീളവുമുണ്ട്. എന്നാൽ ലക്നോ വിമാനത്താവളത്തിൽ 9180 അടിയും 2800 മീറ്റർ നീളവുമാണുളളത്. ഇവിടെ ഹജ്ജിനു സർവീസ് അനുവദിച്ചിട്ടുമുണ്ട്. എബി330, എബി 320,321 ഇനത്തിൽ പെട്ട വിമാനങ്ങൾക്കാണ് ഇവിടെ അനുമതി. റണ്‍വേ പ്രവൃത്തികൾ നടന്ന 7500 അടി മാത്രമുളള 1186 നീളുമുളള ഗയ വിമാനത്താവളത്തിനും എബി320 ഇനത്തിൽ പെട്ട വിമാനം ഹജ്ജിന് ഉപയോഗിക്കാൻ അനുമതിയുണ്ട്.
റീ കാർപ്പറ്റിംഗ് പൂർത്തിയായ കരിപ്പൂർ വിമാനത്താവളത്തിന്റെ റണ്‍വേയിൽ 300,350 യാത്രക്കാരെ ഉൾക്കൊളളുന്ന എ330 ടൈപ്പ് വിമാനങ്ങൾക്ക് സർവീസ് നടത്താനുളള പ്രാപ്തിയുണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. വിമാനത്താവള റീകാർപ്പറ്റിംഗ് പൂർത്തിയായ റണ്‍വേ ബലപ്രാപ്തി നേടിയിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ആദ്യഘട്ടത്തിൽ എ330 ടൈപ്പ് വിമാനങ്ങൾക്ക് സർവീസ് നടത്താനുളള അനുമതി നൽകണമെന്ന് എയർപോർട്ട് അഥോറിറ്റിയും ഡിജിസിയോട് ആവശ്യപ്പെട്ടിരുന്നു. ഡിജിസിഎ പരിശോധനാ റിപ്പോർട്ട് പരിഗണിച്ചാൽ ഈ വർഷം കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് സാധ്യമാവുമായിരുന്നു. എന്നാൽ ഇതു പരിഗണിക്കുന്നതിന് മുന്‍പായി നെടുന്പാശേരിയിൽ ഹജ്ജിനു വിമാന ടെൻഡർ വിളിക്കുകയായിരുന്നു. 9383 അടിയിലാണ് കരിപ്പൂർ റണ്വേയുളളത്.
2860 മീറ്റർ നീളവുമുണ്ട്. എന്നാൽ ലക്നോ വിമാനത്താവളത്തിൽ 9180 അടിയും 2800 മീറ്റർ നീളവുമാണുളളത്. ഇവിടെ ഹജ്ജിനു സർവീസ് അനുവദിച്ചിട്ടുമുണ്ട്. എബി330, എബി 320,321 ഇനത്തിൽ പെട്ട വിമാനങ്ങൾക്കാണ് ഇവിടെ അനുമതി. റണ്‍വേ പ്രവൃത്തികൾ നടന്ന 7500 അടി മാത്രമുളള 1186 നീളുമുളള ഗയ വിമാനത്താവളത്തിനും എബി320 ഇനത്തിൽ പെട്ട വിമാനം ഹജ്ജിന് ഉപയോഗിക്കാൻ അനുമതിയുണ്ട്.