കോട്ടയം: കുടിവെള്ളം മുടങ്ങി. എംഎൽഎയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ വാട്ടർ ടാങ്കിനു മുന്പിൽ കുത്തിയിരിപ്പു സമരം നടത്തി. പനച്ചിക്കാട് പ്രദേശത്തെ ശുദ്ധജലവിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ചു കൊല്ലാട് എസ്എൻഡിപിയ്ക്കുസമീപമുള്ള വാട്ടർടാങ്കിനു മുന്പിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയത്. വാട്ടർ ടാങ്കിൽ എത്തുന്ന വെള്ളത്തിന്റെ അളവ് ടാങ്കിനു സമീപം എല്ലാ ദിവസവും പ്രദർശിപ്പിക്കുക, വെള്ളം എത്തിക്കുന്ന ഭാഗങ്ങളെക്കുറിച്ചുള്ള അറിയിപ്പ് പത്രമാധ്യമങ്ങളിൽ വഴി നൽകുക, പൈപ്പു ലൈനുകളിലെ ചോർച്ച പരിഹരിക്കുക, അനധികൃത കണക്ഷുകളെക്കുറിച്ച് പരിശോധിക്കുക, ടാങ്കിൽനിന്നും ടാങ്കർ ലോറിയിലേക്കു വെള്ളം ശേഖരിച്ചു വിതരണം ചെയ്യുന്നതു നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നലെ രാവിലെ ഒന്പതോടെ കുത്തിയിരിപ്പ് സമരം നടത്തിയത്.
തുടർന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎയും തമ്മിൽ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിേ·ൽ സമരം അവസാനിപ്പിക്കുകയായിരുന്നു. പനച്ചിക്കാട് പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയും 20 മുതൽ 23വരെയുള്ള വാർഡുകളിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം വിതരണം മുടങ്ങിയിരുന്നു. വാട്ടർ അഥോറിറ്റി താൽക്കാലിക ജീവനക്കാരുടെ പിടിപ്പുകേടാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നു കൊല്ലാട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ആരോപണവിധേയനായ ജീവനക്കാരനെ മാറ്റമെന്നു വാട്ടർ അഥോറിറ്റി അധികൃതർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ഉറപ്പുനൽകിയതായി കോണ്ഗ്രസ് പ്രവർത്തകർ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് സിബി ജോണ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, എം.പി. സന്തോഷ് കുമാർ, ജോണ് ചാണ്ടി, ജയൻ ബി. മഠം, തന്പാൻ കുര്യൻ വർഗീസ്, കുര്യൻ വർക്കി, കുഞ്ഞുമോൻ ഏഴാച്ചേരി, ഗിരിജാ തുളസീധരൻ, ആനി മാമ്മൻ, ഉദയകുമാർ, ടി.ടി. ബിജി, തങ്കമ്മ മർക്കോസ്, വത്സല അപ്പുക്കുട്ടൻ, മിനി ഇട്ടിക്കുഞ്ഞ്, ലതീഷ് കുമാർ, കെ.എസ്. സുശാന്ത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരും തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎയും തമ്മിൽ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിേ·ൽ സമരം അവസാനിപ്പിക്കുകയായിരുന്നു. പനച്ചിക്കാട് പഞ്ചായത്തിലെ ഒന്നു മുതൽ നാലുവരെയും 20 മുതൽ 23വരെയുള്ള വാർഡുകളിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം വിതരണം മുടങ്ങിയിരുന്നു. വാട്ടർ അഥോറിറ്റി താൽക്കാലിക ജീവനക്കാരുടെ പിടിപ്പുകേടാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നു കൊല്ലാട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ആരോപണവിധേയനായ ജീവനക്കാരനെ മാറ്റമെന്നു വാട്ടർ അഥോറിറ്റി അധികൃതർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ഉറപ്പുനൽകിയതായി കോണ്ഗ്രസ് പ്രവർത്തകർ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് സിബി ജോണ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, എം.പി. സന്തോഷ് കുമാർ, ജോണ് ചാണ്ടി, ജയൻ ബി. മഠം, തന്പാൻ കുര്യൻ വർഗീസ്, കുര്യൻ വർക്കി, കുഞ്ഞുമോൻ ഏഴാച്ചേരി, ഗിരിജാ തുളസീധരൻ, ആനി മാമ്മൻ, ഉദയകുമാർ, ടി.ടി. ബിജി, തങ്കമ്മ മർക്കോസ്, വത്സല അപ്പുക്കുട്ടൻ, മിനി ഇട്ടിക്കുഞ്ഞ്, ലതീഷ് കുമാർ, കെ.എസ്. സുശാന്ത് എന്നിവർ പ്രസംഗിച്ചു.