+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുറക്കണമെന്ന വിധിക്കെതിരേ ആക്ഷൻ കൗണ്‍സിൽ ഹൈക്കോടതിയിലേക്ക്

കോട്ടയം: വടവാതൂർ മാലിന്യനിക്ഷേപ കേന്ദ്രം തുറന്നു നൽകണമെന്നുള്ള മുൻസിഫ് കോടതി വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന്
തുറക്കണമെന്ന വിധിക്കെതിരേ  ആക്ഷൻ കൗണ്‍സിൽ ഹൈക്കോടതിയിലേക്ക്
കോട്ടയം: വടവാതൂർ മാലിന്യനിക്ഷേപ കേന്ദ്രം തുറന്നു നൽകണമെന്നുള്ള മുൻസിഫ് കോടതി വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് ആക്ഷൻ കൗണ്‍സിൽ. വടവൂതൂരിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ യാതൊരു കാരണവശാലും മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആക്ഷൻ കൗണ്‍സിൽ. മുൻസിഫ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകുമെന്നും ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ പോൾസണ്‍ സി. പീറ്റർ പറഞ്ഞു.
നിലവിൽ മാലിന്യനിക്ഷേപ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടയിലാണു മാലിന്യ സംസ്കരണ കേന്ദ്രം തുറക്കാൻ മുൻസിഫ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഡന്പിംഗ് യാർഡ് തുറന്നു നൽകണമെന്നാവശ്യപ്പെട്ടു നഗരസഭ നൽകിയ ഹർജിയെത്തുടർന്നാണു സംസ്കരണ കേന്ദ്രം തുറന്നു കൊടുക്കാൻ പ്രിൻസിപ്പൽ മുൻസിഫ് കോടതി ജഡ്ജി ടി. സഞ്ജു ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കാൻ വിജയപുരം പഞ്ചായത്തിനു 15 ദിവസത്തെ സാവാകാശം അനുവദിച്ചിട്ടുണ്ട്. നഗരസഭയിലെ ജീവനക്കാർക്കു സംസ്കരണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാമെന്നു ഉത്തരവിൽ പറയുന്നുണ്ട്. നഗരത്തിലെ മാലിന്യം വടവാതൂരിൽ എത്തിക്കാമോയെന്നതിൽ വ്യക്തതയില്ല.
മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് വിജയപുരം പഞ്ചായത്തിലാണെങ്കിലും നഗരസഭയുടെ ഉടമസ്ഥതയിലാണ്.
വടവാതൂരിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ വർഷങ്ങളായി ആക്ഷൻ കൗണ്‍സിലും പഞ്ചായത്തും സമരമുഖത്തായിരുന്നു.
2013 ഡിസംബർ 31നു മാലിന്യ കേന്ദ്രം പഞ്ചായത്ത് പൂട്ടി. പ്രദേശത്തെ ജനജീവിതം ദുസഹമാകുന്നുവെന്ന കാരണത്തിൽ ഭരണസമിതിയും ആക്ഷൻ കൗണ്‍സിലും ചേർന്ന് നടത്തിയ സമരത്തെത്തുടർന്നാണു പൂട്ടിയത്.
നഗരസഭയും പഞ്ചായത്തും തമ്മിലുണ്ടാക്കിയ കരാർ കലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു നടപടി. നഗരത്തിലെ മാലിന്യം തള്ളാൻ പകരം സംവിധാനം കണ്ടെത്തണമെന്നായിരുന്നു കരാർ.

വിജയപുരം പഞ്ചായത്തും വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുമെന്നാണു സൂചന.