ചിങ്ങവനം: കുഴിമറ്റത്തും, പാത്താമുട്ടത്തും വളർത്തു മൃഗങ്ങൾക്ക് നേരേ നടന്ന അജ്്്ഞാതജീവികളുടെ ആക്രമണത്തിന്റെ ഭീകരത കെട്ടടങ്ങും മുന്പേ മാനിന്റെ രൂപസാദൃശ്യമുള്ള വിചിത്രജീവിയെ കണ്ടതായി നാട്ടുകാർ.
കുഴിമറ്റം, കാവനാടി പാലത്തിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പറന്പിലാണ് ഈ ജീവിയെ ഞായറാഴ്ച മുതൽ കണ്ടതായി നാട്ടുകാർ പറയുന്നത്. മനുഷ്യസാമീപ്യം കണ്ടാൽ വളരെ വേഗത്തിൽ ഓടിച്ചാടി കാട്ടിലേക്കുമറയുന്ന ഈ ജീവി മാനാണെന്നാണ് നാട്ടുകാർ തറപ്പിച്ചു പറയുന്നത്. ശരീരത്തിന് ചാര നിറവും, വളരെ ഉയരത്തിൽ ചാടി ഓടാനുള്ള ശേഷിയുമുണ്ടത്രേ.
വാർത്ത പരന്നതോടെ മാനിനെ തേടിയുള്ള യാത്രയിലാണിപ്പോൾ നാട്ടുകാർ. വളർത്തുമൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന ജീവികളെ തേടിയുള്ള യാത്രക്കിടയിൽ കണ്ടു കിട്ടിയ കാട്ടുപൂച്ചയെ തല്ലിക്കൊന്നെങ്കിലും, ഇപ്പോൾ നടക്കുന്ന തെരച്ചിലിനിടയിൽ മാനിനെ എങ്ങാനും കണ്ടാൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ.
കുഴിമറ്റം, കാവനാടി പാലത്തിന് സമീപത്തെ കാടുപിടിച്ചു കിടക്കുന്ന പറന്പിലാണ് ഈ ജീവിയെ ഞായറാഴ്ച മുതൽ കണ്ടതായി നാട്ടുകാർ പറയുന്നത്. മനുഷ്യസാമീപ്യം കണ്ടാൽ വളരെ വേഗത്തിൽ ഓടിച്ചാടി കാട്ടിലേക്കുമറയുന്ന ഈ ജീവി മാനാണെന്നാണ് നാട്ടുകാർ തറപ്പിച്ചു പറയുന്നത്. ശരീരത്തിന് ചാര നിറവും, വളരെ ഉയരത്തിൽ ചാടി ഓടാനുള്ള ശേഷിയുമുണ്ടത്രേ.
വാർത്ത പരന്നതോടെ മാനിനെ തേടിയുള്ള യാത്രയിലാണിപ്പോൾ നാട്ടുകാർ. വളർത്തുമൃഗങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന ജീവികളെ തേടിയുള്ള യാത്രക്കിടയിൽ കണ്ടു കിട്ടിയ കാട്ടുപൂച്ചയെ തല്ലിക്കൊന്നെങ്കിലും, ഇപ്പോൾ നടക്കുന്ന തെരച്ചിലിനിടയിൽ മാനിനെ എങ്ങാനും കണ്ടാൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാർ.