കോട്ടയം: പാഴ്വസ്തുക്കൾ ഉപയോഗിച്ചു വെള്ളം ശുദ്ധീകരിക്കാവുന്ന നൂതന കണ്ടുപിടുത്തവുമായി എംജി സർവകലാശാല നാനോ സയൻസ് വിഭാഗം. വാഴനാരും കൈത, ചകിരി നാരുമൊക്കെയാണു വെള്ളം ശുദ്ധീകരണത്തിനായി ഉപയോഗിക്കുക. ഗവേഷണം പൂർത്തീകരിക്കപ്പെടുന്നതോടെ ചെലവു കുറഞ്ഞ രീതിയിൽ വെള്ളം ശുദ്ധീകരിക്കാൻ കഴിയും.
നിലവിൽ ഒരു ലിറ്റർ വെളളം ശുദ്ധീകരിക്കണമെങ്കിൽ അഞ്ചു രൂപ ചെലവു വരും. പുതിയ സംവിധാനത്തിൽ വെള്ളം ശുദ്ധീകരിക്കാൻ രണ്ടു രൂപ മാത്രം മതിയാകുമെന്നാണു കണക്കുകൂട്ടൽ. ജലത്തിലടങ്ങിയിരിക്കുന്ന ഹാനികരമായ ടെക്സ്റ്റൈൽ ചായങ്ങളും നാനോ കണികകളെയും ഉ·ൂലനം ചെയ്യുന്ന നാനോഫിൽറ്ററുകൾ സസ്യനാരുകളിൽനിന്നാണു വികസിപ്പിച്ചെടുത്തത്.
വാഴ, കൈത, ചകിരി നാരുകൾ പ്രത്യേകം തയാർ ചെയ്തു ബെഡാക്കി മാറ്റിയാണു കുടിവെള്ള ശുദ്ധീകരണം നടത്തുക. ആദ്യഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയപ്പോൾ അശുദ്ധ വെള്ളത്തിലെ നിറങ്ങൾ പൂർണമായി വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഓയിൽ, ബാക്ടീരിയ, വൈറസ് എന്നിവയെയും പൂർണമായി വേർതിരിച്ചു വെള്ളം ശുദ്ധീകരിക്കാൻ കഴിയും. ഒരു വർഷത്തിനുള്ളിൽ ഇതിനു കഴിയുന്ന ബെഡ് നിർമിക്കാൻ കഴിയുമെന്നാണു നാനോ സയൻസ് വിഭാഗത്തിന്റെ പ്രതീക്ഷ.
എംജിയിലെയും ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് യൂബർലാന്ത്യയിലേയും ഗവേഷകർ സംയുക്തമായി നടത്തിയ ഗവേഷണഫലങ്ങൾ എസിഎസ് സസ്റ്റൈനബിൾ കെമിസ്ട്രി ആൻഡ് എൻജിനിയറിംഗ് പ്രസിദ്ധീകരിക്കുകയുണ്ടായി. നാനോ സയൻസ് വിഭാഗം പ്രഫ. സാബു തോമസ്, ഡോ. നന്ദകുമാർ കളരിക്കൽ എന്നിവരുടെ മേൽനോട്ടത്തിൽ യുവഗവേഷകനായ ദീപു ഗോപകുമാറാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ബ്രസീലിലെ ഉൗബർലാന്റിയാ ഫെഡറൽ സർവകലാശാലയുമായി സഹകരിച്ചായിരുന്നു പരീക്ഷണം.
നിലവിൽ ഒരു ലിറ്റർ വെളളം ശുദ്ധീകരിക്കണമെങ്കിൽ അഞ്ചു രൂപ ചെലവു വരും. പുതിയ സംവിധാനത്തിൽ വെള്ളം ശുദ്ധീകരിക്കാൻ രണ്ടു രൂപ മാത്രം മതിയാകുമെന്നാണു കണക്കുകൂട്ടൽ. ജലത്തിലടങ്ങിയിരിക്കുന്ന ഹാനികരമായ ടെക്സ്റ്റൈൽ ചായങ്ങളും നാനോ കണികകളെയും ഉ·ൂലനം ചെയ്യുന്ന നാനോഫിൽറ്ററുകൾ സസ്യനാരുകളിൽനിന്നാണു വികസിപ്പിച്ചെടുത്തത്.
വാഴ, കൈത, ചകിരി നാരുകൾ പ്രത്യേകം തയാർ ചെയ്തു ബെഡാക്കി മാറ്റിയാണു കുടിവെള്ള ശുദ്ധീകരണം നടത്തുക. ആദ്യഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയപ്പോൾ അശുദ്ധ വെള്ളത്തിലെ നിറങ്ങൾ പൂർണമായി വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഓയിൽ, ബാക്ടീരിയ, വൈറസ് എന്നിവയെയും പൂർണമായി വേർതിരിച്ചു വെള്ളം ശുദ്ധീകരിക്കാൻ കഴിയും. ഒരു വർഷത്തിനുള്ളിൽ ഇതിനു കഴിയുന്ന ബെഡ് നിർമിക്കാൻ കഴിയുമെന്നാണു നാനോ സയൻസ് വിഭാഗത്തിന്റെ പ്രതീക്ഷ.
എംജിയിലെയും ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് യൂബർലാന്ത്യയിലേയും ഗവേഷകർ സംയുക്തമായി നടത്തിയ ഗവേഷണഫലങ്ങൾ എസിഎസ് സസ്റ്റൈനബിൾ കെമിസ്ട്രി ആൻഡ് എൻജിനിയറിംഗ് പ്രസിദ്ധീകരിക്കുകയുണ്ടായി. നാനോ സയൻസ് വിഭാഗം പ്രഫ. സാബു തോമസ്, ഡോ. നന്ദകുമാർ കളരിക്കൽ എന്നിവരുടെ മേൽനോട്ടത്തിൽ യുവഗവേഷകനായ ദീപു ഗോപകുമാറാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. ബ്രസീലിലെ ഉൗബർലാന്റിയാ ഫെഡറൽ സർവകലാശാലയുമായി സഹകരിച്ചായിരുന്നു പരീക്ഷണം.