രാമപുരം: കോട്ടമലയിലെ റവന്യൂ ഭൂമി പാറമട ലോബിക്ക് കൈവശമെത്തിയതിൽ റവന്യൂ ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടെന്നാരോപിച്ച് കോട്ടമല സമരസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് രാമപുരം വില്ലേജ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.
ഒരു കുടുംബത്തിലെ ഏഴുപേരുടെയും സമീപവാസികളായ പാവപ്പെട്ട 70 പേരുടെയും പേരിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന മലനിരകൾ അവകാശികളായ 70 പേരും അറിയാതെ രേഖകളിൽ കൃത്രിമം കാണിച്ച് പാറമട ലോബിയ്ക്ക് വിൽപ്പന നടത്തി എന്നാണ് നാട്ടുകാരുടെ വാദം.
രാമപുരം വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ചാണ് വൻതോതിലുള്ള അഴിമതിയും രേഖകളിൽ തിരിമറിയും നടന്നിട്ടുള്ളതെന്നും സമരസമിതി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കോട്ടമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ പത്തിനു പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുക്കും.
ഒരു കുടുംബത്തിലെ ഏഴുപേരുടെയും സമീപവാസികളായ പാവപ്പെട്ട 70 പേരുടെയും പേരിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന മലനിരകൾ അവകാശികളായ 70 പേരും അറിയാതെ രേഖകളിൽ കൃത്രിമം കാണിച്ച് പാറമട ലോബിയ്ക്ക് വിൽപ്പന നടത്തി എന്നാണ് നാട്ടുകാരുടെ വാദം.
രാമപുരം വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ചാണ് വൻതോതിലുള്ള അഴിമതിയും രേഖകളിൽ തിരിമറിയും നടന്നിട്ടുള്ളതെന്നും സമരസമിതി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് കോട്ടമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ പത്തിനു പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ നൂറുകണക്കിന് പ്രദേശവാസികൾ പങ്കെടുക്കും.