+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഴപ്പുഴ പറത്തോട്ടിൽ 21 വീട്ടുകാർ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ

കൊല്ലങ്കോട്: വാഴപ്പുഴ പറത്തോട്ടിൽ ഇരുപത്തിയൊന്നു കുടുംബങ്ങൾ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ. പനയോല മേഞ്ഞ് പ്രാചീനരീതിയിലുള്ള ചെറ്റക്കുടിലിലാണ് അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങൾ അന്തിയുറങ്ങുന്നത
വാഴപ്പുഴ പറത്തോട്ടിൽ 21 വീട്ടുകാർ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ
കൊല്ലങ്കോട്: വാഴപ്പുഴ പറത്തോട്ടിൽ ഇരുപത്തിയൊന്നു കുടുംബങ്ങൾ പ്രാഥമിക സൗകര്യങ്ങളില്ലാതെ ദുരിതത്തിൽ. പനയോല മേഞ്ഞ് പ്രാചീനരീതിയിലുള്ള ചെറ്റക്കുടിലിലാണ് അഞ്ചും ആറും അംഗങ്ങളുള്ള കുടുംബങ്ങൾ അന്തിയുറങ്ങുന്നത്.

വാഴപ്പുഴയിലുള്ള മുപ്പതോളം വിദ്യാർഥികൾ സ്കൂളിലെത്തുന്നത് പയിലൂരിലുള്ള ജിഎൽപി സ്കൂൾ അധ്യാപകരുടെ കാരുണ്യംകൊണ്ടു മാത്രമാണ്. പെരുമാൾ മലയുടെ അമ്പതുമീറ്റർ മാത്രം ദൂരപരിധിയിലാണ് രണ്ടു മുസ്ലിം കുടുംബങ്ങൾ ഉൾപ്പെടെ 21 കുടുംബങ്ങൾ ഭാവിയിൽ പ്രതീക്ഷയില്ലാതെ ജീവിതം തള്ളിനീക്കുന്നത്.

വർഷക്കാലത്ത് മലയിൽനിന്നുണ്ടാകുന്ന ഒഴുക്കിൽനിന്നുള്ള വെള്ളം ശേഖരിച്ചാണ് വീടുകളിലേക്ക് കുടിവെള്ളത്തിനു പഞ്ചായത്ത് വഴിയൊരുക്കിയിരിക്കുന്നത്.

എന്നാൽ ഇതുപ്രകാരം മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ തീരെ വെള്ളം ലഭിക്കാറില്ലെന്നാണ് ആറുച്ചാമി, മുരുകൻ, ദേവി, പുഷ്പാമണി, അപ്പു, മാരി, രാജൻ സുബ്രഹ്്മണ്യൻ, മണികണ്ഠൻ, വേലായുധൻ എന്നിവർ ഉൾപ്പെട്ട ഇരുപത്തിയൊന്നു കുടുംബങ്ങളുടെ ആവലാതി. നാനൂറുമീറ്ററോളം വയൽവരമ്പിലൂടെ കാൽനടയായി വേണം വീടുകളിലേക്ക് എത്താൻ.

കോളനിയിലുണ്ടാകുന്ന മരണാനന്തര സംസ്കാരത്തിനു വരമ്പിലൂടെ സഞ്ചരിക്കുന്നതും ഏറെ ദുഷ്കരമാണ്. പഞ്ചായത്ത് അധികൃതർ വീടുനിർമാണത്തിന് അനുമതി നല്കിയിട്ടുണ്ടെങ്കിലും കല്ലും മണലും ഇഷ്‌ടികയും കൊണ്ടുപോകുന്നതിനു വഴിയില്ലാത്തതിനാൽ മുടങ്ങിയിരിക്കുകയാണെന്നു പരാതിയുണ്ട്.

മിക്ക വീടുകളിലും കക്കൂസ് നിർമിക്കാനും അധികൃതർ ഇതുവരെ നടപടിയെടുത്തി–ല്ലെന്നും കോളനിനിവാസികൾ പറഞ്ഞു. ഇതിനു പുറമേ കോളനികളിൽ പൂർണതോതിൽ വൈദ്യുതീകരണവും നടന്നിട്ടില്ല.

മലയടിവാരമായതിനാൽ പന്നി, ചെന്നായ, കാട്ടുപോത്ത് ശല്യവും കോളനിവാസികളുടെ ദുരിതത്തിന് ആക്കം കൂട്ടുന്നു. ഇവിടത്തെ താമസക്കാർക്കു അസുഖം ബാധിച്ചാൽ നാനൂറുമീറ്ററോളം വയൽവരമ്പിലൂടെ കൊണ്ടുപോയി വേണം ഓട്ടോയിൽ കയറ്റാൻ.

ഗതാഗതസൗകര്യമില്ലാത്തതിനാൽ സ്കൂൾ അധ്യാപകരുടെ ചെലവിൽ ഓട്ടോ വരുത്തിയാണ് അഞ്ചുകിലോമീറ്റർ അകലെയുള്ള പയിലൂർ സ്കൂളിലേക്കു വിദ്യാർഥികളെ എത്തിക്കുന്നത്.

മലയോരമേഖലയിലുള്ള ആദിവാസി കുടുംബങ്ങൾക്കു പ്രാഥമിക സൗകര്യം എത്തിക്കാൻ പഞ്ചായത്ത് അധികൃതർക്ക് ഇതുവരെ സധിച്ചിട്ടില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുമ്പോൾ രാഷ്ര്‌ടീയപാർട്ടി പ്രവർത്തകരും സ്‌ഥാനാർഥികളുമെത്തി വികസനപദ്ധതികൾ വാഗ്ദാനം ചെയ്ത് തിരിച്ചുപോയാൽ പിന്നീട് അടുത്ത തെരഞ്ഞെടുപ്പു കാലത്താണ് വീണ്ടും കാണാനെത്തുന്നതെന്ന് കോളനിവാസികൾ കുറ്റപ്പെടുത്തി.