+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുവോട്-ചാത്തമംഗലം-തിരുമേനി റോഡിൽ യാത്ര നരകതുല്യം

ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ നെടുവോട്, പരപ്പ, ചാത്തമംഗലം പ്രദേശങ്ങളെ ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, പ്രാപ്പൊയിൽ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന നെടു
നെടുവോട്-ചാത്തമംഗലം-തിരുമേനി  റോഡിൽ യാത്ര നരകതുല്യം
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ നെടുവോട്, പരപ്പ, ചാത്തമംഗലം പ്രദേശങ്ങളെ ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, പ്രാപ്പൊയിൽ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന നെടുവോട്-ചാത്തമംഗലം-തിരുമേനി റോഡ് അധികൃതരുടെ അവഗണനയിൽ തകർച്ചയിൽ. ഈ റോഡിന് അഞ്ചു പതിറ്റാണ്ടെങ്കിലും പഴക്കമുണ്ട്. സമീപപ്രദേശത്തെ റോഡുകളെല്ലാം വികസിതമായി ബസ് സർവീസ് ആരംഭിച്ചിട്ടും ചാത്തമംഗലം റോഡ് അറ്റകുറ്റപ്പണി നടത്താൻ ഇതുവരെ അധികൃതർ തയാറായിട്ടില്ല.
ആലക്കോട്, ഉദയഗിരി, ചെറുപുഴ പഞ്ചായത്തുകളുടെയും വെള്ളാട്, ഉദയഗിരി, തിരുമേനി വില്ലേജുകളുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചാത്തമംഗലം, സമീപ പ്രദേശങ്ങളായ പൂക്കാട്, അളുന്പ്, തേവർകുന്ന്, തെരുവമല, ചേരിമാവ്, മുണ്ടേരിത്തട്ട്, മരുതംപാടി, തലത്തണ്ണി എന്നിവിടങ്ങളിലെയും നൂറുകണക്കിനു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ റോഡിന്‍റെ വികസനത്തിനുവേണ്ടി നാട്ടുകാർ ആവശ്യം ഉന്നയിച്ച് കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങളായി. അടുത്തിടെ റിലീസ് ചെയ്ത എന്‍റെ വെള്ളിത്തൂവൽ എന്ന ഫീച്ചർ ഫിലിമിന്‍റെ പ്രധാന ലൊക്കേഷനായിരുന്ന പ്രകൃതിരമണീയമായ തെരുവമലയിലെത്തിച്ചേരാനുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡും ഇതാണ്.
നെടുവോട് മുതൽ തിരുമേനി വരെ എട്ടുകിലോമീറ്റർ മാത്രമാണ് റോഡിന്‍റെ ആകെ ദൂരം. ഇതിൽ ചെറുപുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന ചാത്തമംഗലത്തിനും തിരുമേനിക്കും ഇടയിലുള്ള നാലുകിലോമീറ്റർ റോഡ് എട്ടുമീറ്റർ വീതിയിൽ വികസിപ്പിച്ചതും വീതി കൂട്ടി ടാർ ചെയ്യുന്നതിനായി കാസർഗോഡ് എംപി. പി. കരുണാകരൻ മുഖേന കേന്ദ്ര ഗവൺമെന്‍റിന്‍റെ ഗ്രാമീണ റോഡ് വികസന പദ്ധതിയായ പിഎംജിഎസ് വൈയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമാണ്.
ആലക്കോട് പഞ്ചായത്തിൽപ്പെടുന്ന നെടുവോടിനും ചാത്തമംഗലത്തിനും ഇടയിലുള്ള ഭാഗങ്ങളാണ് ഇനിയും വികസിപ്പിക്കാനുള്ളത്. ഒന്നരകിലോമീറ്റർ കൂടിയാണ് ഇനി ഇവിടെ ടാർ ചെയ്യാനുള്ളത്. വർഷങ്ങൾക്കു മുന്പ് ടാർ ചെയ്ത ഭാഗങ്ങളിൽ പലയിടത്തും ഇപ്പോൾ കുഴികളാണ്. കൂടാതെ റോഡിന്‍റെ പല ഭാഗങ്ങളിലും വീതി ആറുമീറ്ററിൽ താഴെയായതിനാൽ റോഡിനു വീതി കൂട്ടുകയും വളവുകൾ കൂടുതൽ വിസ്തൃതമാക്കുകയും സംരക്ഷണഭിത്തി കെട്ടുകയും ചെയ്താൽ മാത്രമേ ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കൂ.
നെടുവോട്, പരപ്പ പ്രദേശങ്ങളിൽ നിന്നും കൂടാതെ മണിയൻകൊല്ലി പാലം പണി പൂർത്തിയായതോടെ എരിത്താമട, പൂവഞ്ചാൽ, മാവുംതട്ട്, മണക്കടവ്, മുക്കട, ചീക്കാട്, മൂരിക്കടവ്, മാന്പൊയിൽ, വായിക്കന്പ, കാർത്തികപുരം, പാറോത്തുംമല എന്നിവിടങ്ങളിൽ നിന്നും തിരുമേനി, പ്രാപ്പൊയിൽ, ചൂരപ്പടവ്, മുളപ്ര, മുതുവം, കോക്കടവ് എന്നീ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗമായി ഈ റോഡ് വികസിപ്പിക്കാവുന്നതാണ്.