കണ്ണൂർ: പാന്പാടി ആലിൻ കീഴ് ക്ഷേത്രത്തിൽ ആധുനിക കാലത്തും അയിത്താചരണം തുടരുകയാണെന്ന രീതിയിൽ നടത്തുന്ന കള്ളപ്രചാരണങ്ങൾ സംഘപരിവാർ അവസാനിപ്പിക്കണമെന്നു സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജൻ. ക്ഷേത്രത്തിൽ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ടെന്ന ആരോപണത്തെ തുടർന്നു ക്ഷേത്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗത്തിൽ പെട്ട അനിന പൊന്നു എന്ന പെണ്കുട്ടിയെതുലാഭാരം തൂക്കുന്നതും ഹാഷിം എന്ന ഇസ്ലാം മതവിശ്വാസി ക്ഷേത്രത്തിൽ മുട്ട നേർച്ച നടത്താൻ എത്തിയതും നേരിട്ടു കണ്ടെന്നും ജയരാജൻ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വിവാഹകർമ്മങ്ങളും ഈ ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. വാളെഴുന്നള്ളത്തുമായി ബന്ധപ്പെട്ടു ചിലർ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്.
ക്ഷേത്രാചാരത്തിന്റെ ഭാഗമായി വീടുകളിലേക്കുള്ള എഴുന്നള്ളിപ്പ് മറ്റ് പല കാവുകളിലും ഉള്ളത്പോലെ നിശ്ചിത കുടുംബങ്ങളിൽ മാത്രമാണ് പോവാറുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിൽ അയിത്തം നിലനിൽക്കുന്നുവെന്നു പ്രചരിപ്പിക്കുന്നത്. പത്തു വർഷക്കാലം ക്ഷേത്രകമ്മിറ്റിയിൽ ബിജെപി പ്രതിനിധികളം അംഗങ്ങളായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട പി.വി. സുഗുണൻ. ഇയാൾ ഭരണസമിതിയിൽ ഉണ്ടായിരുന്ന കാലത്ത് എഴുന്നെള്ളിപ്പ് സംബന്ധിച്ചുള്ള കീഴ്നടപ്പ് എന്ത് കൊണ്ട് മാറ്റം വരുത്തിയില്ല എന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കണം.ഇനിയെങ്കിലും യാഥാർഥ്യം മനസിലാക്കി തെറ്റായ പ്രചാരണം നടത്തിയതിനു ജനങ്ങളോട് ബിജെപി നേതാക്കൾ മാപ്പ് പറയണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം എം.വി. ജയരാജൻ, ഏരിയ സെക്രട്ടറി കെപി സുധാകരൻ എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.
ക്ഷേത്രാചാരത്തിന്റെ ഭാഗമായി വീടുകളിലേക്കുള്ള എഴുന്നള്ളിപ്പ് മറ്റ് പല കാവുകളിലും ഉള്ളത്പോലെ നിശ്ചിത കുടുംബങ്ങളിൽ മാത്രമാണ് പോവാറുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിൽ അയിത്തം നിലനിൽക്കുന്നുവെന്നു പ്രചരിപ്പിക്കുന്നത്. പത്തു വർഷക്കാലം ക്ഷേത്രകമ്മിറ്റിയിൽ ബിജെപി പ്രതിനിധികളം അംഗങ്ങളായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട പി.വി. സുഗുണൻ. ഇയാൾ ഭരണസമിതിയിൽ ഉണ്ടായിരുന്ന കാലത്ത് എഴുന്നെള്ളിപ്പ് സംബന്ധിച്ചുള്ള കീഴ്നടപ്പ് എന്ത് കൊണ്ട് മാറ്റം വരുത്തിയില്ല എന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കണം.ഇനിയെങ്കിലും യാഥാർഥ്യം മനസിലാക്കി തെറ്റായ പ്രചാരണം നടത്തിയതിനു ജനങ്ങളോട് ബിജെപി നേതാക്കൾ മാപ്പ് പറയണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം എം.വി. ജയരാജൻ, ഏരിയ സെക്രട്ടറി കെപി സുധാകരൻ എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.